കൃഷ്ധാതു ഭക്തിയെയും ‘ന’ ദാസ്യത്തെയും കുറിക്കുന്നു. രണ്ടും ചേര്‍ന്നുണ്ടായ കൃഷ്ണശബ്ദം ഭക്തിയെയും ദാസ്യത്തെയും പ്രദാനം ചെയ്യുന്നവന് എന്ന് വ്യക്തമാക്കുന്നു എന്ന് ബ്രഹ്മവൈവര്‍ത്തക പുരാണം. ഈ നിഷ്പത്തിയെ ആധാരമാക്കിത്തന്നെ ഭക്തദാസനാകയാല് കൃഷ്ണന് എ ന്നും വ്യാഖ്യാനിക്കാം. 8. കാരിരുമ്പുകൊണ്ടുള്ള കലപ്പയായി ഭൂമിയെ ഉഴുതിളക്കുന്നതുകൊണ്ടും നിറം കറുപ്പായതുകൊ ണ്ടും ഞാന്‍ കൃഷ്ണനാണ്” എന്ന് മഹാഭാരതത്തില്‍ കൃഷ് ണന് അര്ജുനനോട് പറയുന്നുണ്ട്. 9. കൃഷ്ണശബ്ദം വേദവ്യാസനെയും കുറിക്കുന്നു. ഇനിയും പല തരത്തില്‍ ആചാര്യന്മാര് കൃഷ്ണശബ്ദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.
ശ്ലോകം: 63. ആനന്ദരൂപഃ ശ്രീകൃഷ്ണഃ പാപനാശകരഃ കൃഷ്ണഃ
ശ്യാമവര്‍ണതനുഃ കൃഷ്ണഃ ശത്രുസംഹാരകഃ കൃഷ്ണഃ
267. ആനന്ദരൂപഃ – ആനന്ദം രൂപമായവന്‍. കൃഷ് ധാതു സത്തയെയും ണകാരം ആനന്ദത്തെയും കുറിക്കുന്നുവെന്നും രണ്ടുചേര്ന്നുണ്ടായ ‘കൃഷ്ണ’ എന്ന നാമം സദാനന്ദന് എന്നോ ചിദാനന്ദന് എന്നോ പറയാവുന്ന പരമാനന്ദ ത്തെ കുറിക്കുന്നുവെന്നും കൃഷ്ണ ശബ്ദത്തിന്റെ വ്യാഖ്യാനത്തില്‍ സൂചിപ്പിക്കുന്നത് ഈ നാമം ആവര്‍ത്തിക്കുന്നു.
268 : ശ്രീകൃഷ്ണഃ – ശ്രീകൃഷ്ണന് ‘ശ്രീ’ എന്ന പദത്തിന് മഹാലക്ഷ്മി എന്ന അര്‍ഥം മുഖ്യം. അതിനോട് ലക്ഷ്മിപദം സമാസിക്കുമ്പോള്‍ ലക്ഷ്മീസഹിതനായ കൃഷ്ണന് എന്ന് പദാര്‍ഥം. ശ്രേയസ്സ്, ഐശ്വര്യം, നന്മ, ശക്തി, ബുദ്ധി, കീര്‍ത്തി എന്നിങ്ങനെയുള്ള മഹാലക്ഷ്മിയുടെ വിഭൂതികളില്‍ ഏതെങ്കിലുമുള്ള ദേവീദേവന്മാരെയും മനുഷ്യരെയും കുറിക്കാനും ശ്രീ ശബ്ദം അവരുടെ നാമങ്ങള്ക്കുമുമ്പില് ചേര്‍ക്കാറുണ്ട്. ലക്ഷ്മീദേവിയുടെ സ്ഥിരവാസം ഭഗവാന്റെ മാറിടത്തിലാകയാല് മഹാലക്ഷ്മിയുടെ എല്ലാ വിഭൂതികളും സദാ പിരിയാതെ തന്നില്‍ ഉള്ള കൃഷ്ണന് എന്ന നാമത്തെ വ്യാഖ്യാനിക്കാം. കൃഷ്ണ ശബ്ദത്തിന് 266-ാം നാമത്തില്‍ പറഞ്ഞ എല്ലാ അര്‍ഥങ്ങളും സന്ദര്ഭമനുസരിച്ചുചേര്ക്കാം.
“ആനന്ദരൂപഃ ശ്രീകൃഷ്ണഃ” എന്ന ഒറ്റപ്പദമായും സ്വീകരിക്കാം. അപ്പോള്‍ ആനന്ദരൂപനായ ശ്രീകൃഷ്ണന് എന്നര്‍ഥം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: