കോട്ടയം: സ്കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കി വരുന്ന തൊഴിലാളികളുടെ കേന്ദ്രസംഘടനയായ നാഷണല്‍ സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എന്‍എസ്പിടിയു) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. ഉച്ചക്കഞ്ഞിയുടെ കൂട്ടത്തില്‍ മൂന്നുകൂട്ടം കറികളും പാലും മുട്ടയും തയ്യാറാക്കി വിതരണം ചെയ്യുവാന്‍ ഒരു പാചകതൊഴിലാളിയെക്കൊണ്ട് സാധിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോല നൂറുകുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഒരു തൊഴിലാളിയെക്കൂടി നിയമിക്കുക, മുട്ടയും പാലും തയ്യാറാക്കുന്നതിന് തൊഴിലാളികള്‍ക്ക് പ്രത്യേക അലവന്‍സ് ഏര്‍പ്പെടുത്തുക, ബജറ്റില്‍ പ്രഖ്യാപിച്ച ദിവസം നൂറുരൂപ വേതന വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് ഉപരോധം.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വര്‍ഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചയോഗം യൂണിയന് ദേശീയ പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ കുര്യന്മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്കറിയാ (കണ്ണൂര്‍), രാധാകൃഷ്ണന് പോളച്ചിറ, സിന്ദു ഡി.താരമക്കുടി, കെ.രമ (കണ്ണൂര്‍) നെജി സലീം, മിനി ബാബു, ജില്ലാ പ്രസിഡന്റുമാരായ ആലീസ് തങ്കച്ചന് (കോട്ടയം), ജ്യോതി ഗണേശ് (എറണാകുളം), സുമാദേവി (പത്തനംതിട്ട), ഡി.സരോജം (തിരുവനന്തപുരം), റിബി തോമസ് (ഇടുക്കി), സി.പി.കനക (കണ്ണൂര്‍), മേരികുട്ടി തോമസ് (കാസര്‍കോഡ്), ഓമന കരിമ്പാലില്‍ (കൊല്ലം) എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: