ദൈവം നമ്മെ തന്റെ തിരുനാമത്തില്‍ നിലനിറുത്തിയിരിക്കുന്നു. ഇന്നു രാത്രി നമ്മുടെ ജീവനെ ആവശ്യപ്പെട്ടാല്‍ നാം ഒരുമിച്ച് പോകേണ്ടതായി വരും. അപ്പോള്‍ നമ്മുടെ യഥാര്‍ഥം ഭൂമിക്കുള്ളതേ നിലനില്ക്കുകയുള്ളൂ. ആയതിനാല്‍ ഗുരുവിന്റെ ചൊല്ലുകേട്ട് പിന്നാലെ പുറപ്പെടുക. ഇടയന്റെ ശബ്ദത്തിന് പിന്നാലെ ആടുകള്‍ പുറപ്പെടുന്നതുപോലെ ശീഘ്രം പുറപ്പെടുക. അപ്പോള്‍ ഒരുക്കമില്ലെങ്കില്‍ തടഞ്ഞുനിന്നുകൊള്ക. നിങ്ങള്‍ പോന്നാല്‍ മറ്റുള്ളവരും പോരും. നിങ്ങള്‍ തടഞ്ഞാല്‍ നിങ്ങളുടെ ബലവും തടയപ്പെടും. അപ്പോള്‍ ഇപ്രകാരമെങ്കില്‍ പരന്മാരെല്ലാം നമുക്കുള്ള പരമാനന്ദം അനുഭവിക്ക. സര്വ്വേശ്വരന് തന്റെ സര്‍വശക്തിയെ പ്രയോഗിക്കുമ്പോള്‍ സര്‍വത്ര ശത്രുക്കളും നിലംപരിശായി അടിഞ്ഞുപോകും. ഭയപ്പെടേണ്ടതായി ഒന്നുമുണ്ടാവുകയില്ല. നിങ്ങളെ ക്ഷണിക്കുന്ന സ്ഥാനത്ത് നിന്നാല്‍ മതിയാകും. നിങ്ങള്‍ക്ക് നിങ്ങളെ സ്വാതന്ത്ര്യപ്പെടാത്തതില് സ്വന്തനില നിങ്ങള്‍ അറിയാതെ പോകുന്നു. ഇതിന്റെ തടങ്ങലാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത്. അതിനാല്‍ ഗുരുവിന്റെ ചൊല്ലുകേട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. നിങ്ങളുടെ അന്ത്യാലോചന ഈ ശുദ്ധവെള്ളത്തില്‍ കലക്കി അഴുക്കാക്കി ആര്‍ക്കും കൊള്ളുകയില്ലാത്ത സ്ഥാനത്ത് അശുദ്ധമാക്കാതെ എന്നെ കുടിച്ചാശ്വസിക്കുന്നു. നിങ്ങളെ കുടിച്ചിട്ട് കുഴപ്പി ക്ഷീണിച്ച് ജീവനില്ലാതെയാകുന്ന നിങ്ങള്‍ക്ക് തന്ന വെള്ളം തന്നെ വ്യാജമില്ലാതെ കൊണ്ടുവരിക. അതായത് ഞാന്‍പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിച്ച് മുമ്പോട്ടുവരിക.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: