പെരുമ്പാവൂര്‍: ടിപ്പര്‍ലോറികളുടെ മരണപാച്ചലില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളക്കേസെടുത്ത പെരുമ്പാവൂര്‍ എസ്ഐ സുധീര്‍ മനോഹറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വെങ്ങോലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞദിവസം പൂണൂരില്‍ അമിത വേഗതയില്‍ മറ്റൊരു ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ അപകടം വരുത്തിയ ടിപ്പര്‍ ലോറിയുടെ ചില്ല് തകര്‍ത്ത് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മണ്ണ്- മണല്‍ മാഫിയയുടെ ഏജന്റ് എന്ന പോലെ പ്രവര്‍ത്തിക്കുന്ന എസ്ഐ അപകടം വരുത്തിയ ടിപ്പര്ലോറിക്കെതിരെ നടപടിസ്വീകരിക്കുന്നതിന് പകരം, ലോറികളുടെ മരണപ്പാച്ചലില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളകേസെടുക്കാനാണ് താല്പര്യം കാണിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ മോഷണകുറ്റത്തിനാണ് എസ്ഐ കേസെടുത്തത്. നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് കേസ്സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 16 പേര്‍ക്കെതിരെയാണ് കേസ്.
ഇതിനിടെ ഗിരീഷ് എന്ന പ്രവര്‍ത്തകനെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഗിരിഷിന് ജാമ്യം അനുവദിച്ചു. അഡ്വ. സതീഷ് എം കുമാറാണ് കോടതിയില്‍ ഹാജരായത്. എസ്ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗിരിഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വെങ്ങോലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പൂണൂരില്‍ നിന്നും ആരംഭിച്ച പ്രകടനം വെങ്ങോല ജംഗ്ഷനില്‍ സമാപിച്ചു. നൂറ് കണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി വി.ജി.ശശികുമാര്‍, വാസുപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: