കാഞ്ഞിരപ്പള്ളി: മാധ്യപ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. ശനിയാഴ്ച്ച രാത്രി 9 മണിയോടെ കാഞ്ഞിരപ്പള്ളി- മണിമല റോഡില്‍ മണ്ണംപ്ലാവിന് സമീപമാണ് ആക്രമണമുണ്ടായത്. മംഗളം കാഞ്ഞിരപ്പള്ളി ലേഖകന്‍ കുളവട്ടം തോമസുകുട്ടിയെയാണ് ആക്രമിച്ചത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേയ്ക്ക് മടങ്ങും വഴി മറ്റൊരു വാഹനവുമായെത്തിയ അക്രമി തോമസുക്കുട്ടിയുടെ വാഹനത്തിന്െ്്റ മുന്ഭാഗത്ത്് ഇടിപ്പിക്കുകയായിരുന്നു. ഇത്്് ചോദ്യം ചെയ്്്തതോടെയുണ്ടായ സംഘര്‍ഷത്തില്‍ അക്രമി മര്‍ദ്ദിച്ചതായാണ് പരാതി. ആക്രമത്തില്‍ കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി താലൂക്ക്്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പവന്െ്റ മാലയും പതിനായിരം രൂപ വിലവരുന്ന ഫോണും, 10,000 രൂപയും നഷ്ടപ്പെട്ടതായി തോമസുകുട്ടി പറഞ്ഞു. ചിറക്കടവ് സ്വദേശിയായ വട്ടിപലിശക്കാരനാണ് മര്‍ദ്ദനം നടത്തിയത്. ഇയാളുടെ അനധികൃത പണമിടപാട് സംബന്ധിച്ച് പത്രത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് അക്രമം നടത്തിയതെന്ന് ആരോപണമുണ്ട്. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി മീഡിയ സെന്‍്റര്‍ പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: