അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സോഷ്യല്‍ മീഡിയയിലെ ജനസമ്മതി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയോളം വരുമോ എന്നാണ് ലോകം ചര്‍ച്ചചെയ്യുന്നത്.
സൈബര്‍ലോകത്ത് ഏറ്റവും ജനപിന്തുണയുള്ള വ്യക്തിയെ കണ്ടെത്തുന്നതിനായി ‘രാഷ്ട്രീയ നേതാവിനെ പിന്തുടര്ന്ന്’ എന്ന വിഷയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം 2011 നവംബറില്‍ ബരാക് ഒബാമയ്ക്കാണ് ലഭിച്ചത്. മാഷബിള്‍ എന്ന ലോകപ്രശസ്ത വെബ്സൈറ്റാണ് അവാര്‍ഡ് നല്‍കുന്നത്.
സൈബര്‍ലോകത്തെ മോദിയുടെ ജനസമ്മതി 2011 നെക്കാള്‍ വളരെയേറെ മുന്നിലാണ് ഇന്ന്. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലക്കും ഗുജറാത്തിന്റെ വികസനത്തിനായി മോദി നടപ്പിലാക്കിയ വികസന്ന പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി മോദിയുടെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളായ ഫെയ്സ് ബുക്കില്‍ 3.64 കോടി ലൈക്കും, ട്വിറ്ററില്‍ 3.45 കോടി ഫോളോപ്സുമാണ് 2011 ജനുവരിയില്‍ ഒബാമയുടെ ജനപിന്തുണയുടെ നിലവാരം. എന്നാല്‍ ഇന്ന് ഒബാമക്ക് ലൈക്കിലും ഫോളോപ്സിലും വര്‍ദ്ധനവ് ഉണ്ടായെങ്കിലും മോദിക്ക് ലഭിക്കുന്ന പിന്തുണയോളം വരില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ തന്നെ ആയിരകണക്കിനും മോദി ഫാന്‍ പേജുകള്‍ നിലവിലുണ്ട്. ചിതറിക്കിടക്കുന്ന ഇത്തരം മോദി അനുകൂല പേജുകളെയെല്ലാം സംയോജിപ്പിക്കാനാണ് മോദിയുടെ സൈബര്‍ സൈന്യത്തിന്റെ ലക്ഷ്യം. ഇങ്ങനെ മോദിയുടെ വ്യത്യസ്തങ്ങളായ പേജുകളെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. സംയോജിപ്പിച്ച പേജുകള്‍ നരേന്ദ്ര മോദിയുടെ ഔദ്വോഗിക ഫെയ്സ്ബുക്ക് പേജിലായിരിക്കും ലയിപ്പിക്കുക. ഇതിനുവേണ്ടി മോദി അനുകൂല ഫെയ്സ്ബുക്ക് പേജുകളിലെ അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗം ബിജെപി ദല്‍ഹിയില്‍ വിളിക്കുകയും തീരുമാനത്തിനു അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലേക്ക് ആരാധകരുടെ വന്‍ തള്ളിക്കേറ്റവും പിന്തുണയുമുണ്ടായതോടെയാണ് നേതൃത്വം ഇത്തരം ഒരു തീരുമാനം കൈകോണ്ടത്. ‘നരേന്ദ്രമോദി ‘ എന്ന പേരിലെ പേജിന് 26.05 ലക്ഷം ലൈക്കുകളും, സ്പോണ്‍സേര്‍ഡ് ഫേയ്സ്ബുക്ക് പേജായ ‘നരേന്ദ്രമോദി ഫോര്‍ പിഎം’ എന്ന പേജിന് 12.45 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്.
നിലവില്‍ ഓരോ ആഴ്ച്ചയിലും 13,000 തോളം ലൈക്കുകളാണ് മോദി അനുകൂല പേജുകള്‍ക്ക് ലഭിക്കുന്നത്. നമോ ഇന്ത്യ എന്ന പേജിന് 2.4 ലക്ഷം ലൈക്കുകളാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലഭിച്ചത്. മോദിയോളം ഓടിയെത്താനാകാതെ കിതക്കുകയാണ് രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കാളും. ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ മോദിക്ക് മത്സരിക്കാന്‍ എതിരാളികളില്ലാത്തതിനാല്‍ ലോകനേതാക്കാന്മാരൊടാണ് പോരാട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: