മുംബൈ: ഐപിഎല്‍ ഒത്തുകളി സംബന്ധിച്ച അന്വേഷണത്തിനായി ബിസിസിഐ രൂപീകരിച്ച അന്വേഷണ കമ്മിഷന് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോംബെ ഹൈക്കോടതി. ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയ്ക്കും ക്ലീന്‍ ചിറ്റ് നല്കിയ കമ്മിഷന് റിപ്പോര്‍ട്ട് തള്ളിയ കോടതി അന്വേഷണത്തിനായി പുതിയ സമിതിയെ രൂപീകരിക്കാനും ആവശ്യപ്പെട്ടു.
ബീഹാര്‍, ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമിതി കണ്ടെത്തിയ തെളിവുകളില്‍ സമാനതകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ബി.സി.സി.ഐ അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്താമെന്ന എന്‍.ശ്രീനിവാസന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. വെള്ളിയാഴ്ചത്തെ ബി.സി.സി.ഐ നിര്‍വാഹക സമിതി യോഗത്തിലും ശ്രീനിവാസന് പങ്കെടുക്കാനാവില്ല. ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന.
ഞായറാഴ്ച്ചയായിരുന്നു അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിഷന് പ്രവര്‍ത്തക സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. എന്നാല്‍ മെയ്യപ്പനും കുന്ദ്രയ്ക്കും ക്ലീന്‍ചീറ്റ് നല്‍കിയതിനെതിരെ പല ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: