കൊല്‍ക്കത്ത: ഇടതുപാര്‍ട്ടികള്‍ക്കും യുപിഎ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍. ഇടതുപാര്‍ട്ടികളും യുപിഎയും ചേര്‍ന്ന് പശ്ചിമബംഗാളിനെ നശിപ്പിച്ചെന്ന് മോദി പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച പരാധീനതകള്‍ നികത്തിയെടുക്കാന്‍ തനിക്ക് പത്ത് വര്‍ഷം വേണ്ടി വന്നെന്നും മോദി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനംനടത്തിയത്. യുപിഎ സര്‍ക്കാരിന് അവഗണന തുടര്‍ക്കഥയാണെന്നും വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു സംസ്ഥാനത്തിനും ഇത്രയും അവഗണന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാള്‍ ഇടതുമുന്നണി ഭരിച്ചിരുന്ന കാലത്തും എന്‍ഡിഎ സര്‍ക്കാര്‍ അവഗണന കാട്ടിയിട്ടില്ലെന്നും മോദി ഓര്‍മ്മിപ്പിച്ചു. യുപിഎ പിന്തുടരുന്ന ഭരണഘടനാ വിരുദ്ധമായ ഇത്തരം തരംതിരിവുകള്ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന് ഭരണമില്ലാത്ത സംസ്ഥാനങ്ങളെ യുപിഎ പരമാവധി അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സ്വപ്നം തകര്‍ക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിലവിലെ മുഖ്യമന്ത്രിക്ക് ബംഗാളിനെ വികസനത്തിലേക്ക് നയിക്കാന്കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോദി പറഞ്ഞു. ബംഗാളിന്റെ ബൗദ്ധിക പ്രഭാവത്തെ വാഴ്ത്തിയ മോദി ഇവിടെ നിന്ന് തനിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും അവയെല്ലാം ഗുജറാത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അറിയിച്ചു.
ഉത്പാദന,കാര്‍ഷിക, സേവനമേഖലകള്‍ അടിസ്ഥാനമാക്കിയാണ് ഗുജറാത്തിന്റെ വളര്ച്ചാപുരോഗതിയെന്നും ഇതില്‍ ഏതെങ്കിലും പരാജയപ്പെട്ടാല്‍ സാമ്പത്തികവളര്‍ച്ചയും താളം തെറ്റുമെന്നും മോദി ചൂണ്ടിക്കാട്ടി. കടുത്ത ജലക്ഷാമത്തിനിടയില്‍ ഗുജറാത്തില്‍ പതിനെട്ട് ലക്ഷം ഹെക്ടറോളം ഭൂമി കൃഷിയോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ അധികാരത്തിലെത്തുമ്പോള്‍ 25,000 കോടിരൂപയുടെ നഷ്ടത്തിലായിരുന്ന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ 500 കോടി രൂപയുടെ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: