ന്യൂദല്‍ഹി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അധാര്‍മ്മികവും ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കാത്തതുമാണ് സ്വവര്‍ഗ ലൈംഗികതയെന്നും ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചു.
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കാന്‍ 2009ല്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള 16 ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാടറിയിച്ചത്. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.
അധാര്‍മ്മികവും സാമൂഹ്യ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതുമാണ് സ്വവര്‍ഗ ലൈംഗികതയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. നിരവധി ആരോഗ്യ പ്രശ്നനങ്ങളുണ്ടാക്കുന്നതാണ് സ്വവര്‍ഗ രതി. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ സംസ്കാരവും സാമൂഹ്യ മൂല്യങ്ങളും. പാശ്ചാത്യ രീതികള്‍ പിന്തുടരാന് ഇന്ത്യയില്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ നിയമങ്ങള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശിക്ഷാ നിയമത്തിലെ 377 വകുപ്പ് പ്രകാരം രാജ്യത്ത് എത്ര കേസുകള്‍ ഉണ്ടെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: