ചെന്നൈ: മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ. വെള്ളോടി (മുള്ളത്ത് അരവിന്ദാക്ഷന് വെള്ളോടി-90) അന്തരിച്ചു. ഐക്യരാഷ്ട്രസഭയില്‍ വിവിധ സമിതികളില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ചെന്നൈയില്‍ താമസിച്ചുവരികയായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം കോഴിക്കോട് സാമൂതിരി ആയിരുന്ന പി.കെ. മരുമകന് രാജയുടെ പുത്രനാണ്.
ചെന്നൈയില്‍ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറി എം.കെ. വെള്ളോടിയുടെ മകള്‍ പരേതയായ കമലയാണ് ഭാര്യ. അശോക് വെള്ളോടിയാണ് മകന്. സംസ്കാരം ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നടക്കും.
1948 മുതല്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച വെള്ളോടി വിവിധ വിദേശരാജ്യങ്ങളിലും യുഎന്‍ സുരക്ഷാ സമിതിയിലും മനുഷ്യാവകാശ കമ്മീഷനിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, വാജ്പേയി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വെള്ളോടി സര്‍വീസില്‍നിന്ന് വിരമിച്ചശേഷവും 12 വര്‍ഷക്കാലം ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിച്ചു. 1979 ലാണ് വിരമിച്ചത്. 1962 ല്‍ ടാന്സാനിയക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അവിടുത്തെ ആദ്യ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ടതും വെള്ളോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: