Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവ ദേവ കലയാമിതേ…

Janmabhumi Online by Janmabhumi Online
Sep 25, 2011, 04:43 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണാടകസംഗീതരംഗത്തെ പുകള്‍പെറ്റൊരു യുഗത്തിന്റെ പിന്‍വാങ്ങലാണ്‌ സംഗീതാചാര്യന്‍ ടി.കെ.ഗോവിന്ദറാവുന്റെ വേര്‍പാട്‌. സംഗീതത്തെ ഉപാസിക്കാന്‍ ജന്മം മുഴുവന്‍ കാഴ്ചവച്ച മഹാത്മാവിന്റെ ശിഷ്യത്വം അനുഭവിച്ചത്‌ എന്റെ ജീവിതത്തിന്‌ തന്നെ തിളക്കമേകി.

ദാരിദ്ര്യത്തിന്റെ പിടിയില്‍ മുങ്ങിയിരുന്ന ഗുരുവിന്റെ ഗൃഹത്തില്‍ എന്നെ ചിരകാലം താമസിപ്പിച്ചു. മദിരാശി സെന്‍ട്രല്‍ കോളേജ്‌ ഓഫ്‌ കര്‍ണാടിക്‌ മ്യൂസിക്‌ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന്‌ പഠനം തുടരവെ എനിക്ക്‌ കാലാവസ്ഥയും ഹോട്ടല്‍ ഭക്ഷണവും അപത്ഥ്യമായിക്കഴിഞ്ഞു. അത്‌ മനസിലാക്കിയതിനാലാണ്‌ ഗുരു തന്റെ ഗൃഹത്തില്‍ താമസിപ്പിച്ചത്‌. ഏഴെട്ടുപേരുള്ള അവിടെ എന്നെയും അംഗമാക്കിത്തീര്‍ത്തു. കോളേജ്‌ പഠനത്തിനുപുറമെ ദിവസവും മൂന്ന്‌ മണിക്കൂര്‍ പഠിപ്പിക്കും. അതിന്‌ സമയമെന്ന ഒന്നില്ല. അര്‍ധരാത്രിയില്‍വന്ന്‌ ശ്രുതി മീട്ടി പഠനംതന്നെ അത്രക്ക്‌ നിഷ്ക്കര്‍ഷയായിരുന്നു അദ്ദേഹത്തിന്റെ ഗുരുത്വഭാവത്തിന്‌.

മുസിരിസുബ്രഹ്മണ്യയ്യരുടെ വത്സല ശിഷ്യനായ ഗോവിന്ദറാവു കര്‍ണാടക സംഗീതത്തെ ലോകത്തിന്റെ എല്ലാകോണിലും എത്തിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിച്ചിരുന്നു. വിവിധ ഭാഷകളില്‍ നൊട്ടേഷന്‍ പകര്‍ത്തി സ്വാതിതിരുന്നാള്‍ കൃതിയും മറ്റും പ്രചാരത്തില്‍ വരുത്തി.

സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിരുന്നു. പഠിപ്പിക്കുമ്പോള്‍ അപസ്വരം വന്നാല്‍ നന്നായി കളിയാക്കും. ഒരിക്കല്‍ റാവുജിയുടെ ഗുരുവിന്‌ തിരുവനന്തപുരത്ത്‌ നവരാത്രി സംഗീത മണ്ഡപത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ പറ്റാതെവന്നു. ഗോവിന്ദറാവുവിനെ അയക്കുകയായിരുന്നു. കൂടെ എന്നെയും കൂട്ടി. അതിഗംഭീരമായ ആ സദസ്സില്‍ ഗുരുവിനൊപ്പം പാടാന്‍ ഭാഗ്യമുണ്ടായി. അവിടെ വച്ചുണ്ടായ പിഴവില്‍ രംഗത്ത്‌ വച്ചുതന്നെ തിരുത്തിച്ചു. അതിനൊരു വിട്ടുവീഴ്ചയും ഇല്ല. ഏതുരംഗത്തായാലും തിരുത്തിയിരിക്കും.

ദക്ഷിണവച്ച്‌ പഠനം തുടങ്ങിയതായിരുന്നില്ല എന്റേത്‌. അതിന്റെയൊന്നും നിഷ്ക്കര്‍ഷ പുലര്‍ത്തിയിരുന്നില്ല. സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ എന്നിവരുടെയും, സ്വാതിതിരുനാള്‍, സുബ്ബരായ ശാസ്ത്രി എന്നീ വരേണ്യ ചക്രവര്‍ത്തിമാരുടെയും കൃതികള്‍ പ്രചരിപ്പിക്കാന്‍ അവ രേഖയിലാക്കിത്തീര്‍ത്തു. ഇത്‌ മാറ്റാര്‍ക്കും തോന്നാത്തതുതന്നെയാണ്‌.

ആള്‍ ഇന്ത്യാ റേഡിയോയില്‍ ചീഫ്‌ പ്രോഡ്യൂസര്‍ ആയിരുന്നു. എന്തായാലും ആ സംഗീതപ്രതിഭക്ക്‌ സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിക്കല്‍ വേണ്ടപോലെ നടന്നോ എന്ന്‌ സംശയം തന്നെയാണ്‌. സംഗീതത്തിനു സമര്‍പ്പിച്ച ഈ ജീവിതം വായിച്ചാലൊടുങ്ങാത്ത അര്‍ത്ഥ വ്യാപ്തിയുള്ളതാണ്‌. 1948ല്‍ പീ.ലീലയുമായി ചേര്‍ന്ന്‌ ആദ്യത്തെ യുഗ്മഗാനം മലയാള സിനിമയില്‍ പാടി. ജി.ശങ്കരക്കുറുപ്പ്‌ രചിച്ച ഈ ഗാനം മാത്രമേ ആലപിച്ചിട്ടുള്ളൂ. അദ്ദേഹം പിന്നെ പരീക്ഷിച്ചില്ല.

വേദാന്തതത്വംവരെ ഇഴകീറി മനസിലാക്കിയ സദ്ഗുരു, രംഗത്തിന്റെ ഭാവം, വിശുദ്ധി എന്നിവയില്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു ഗോവിന്ദറാവു എന്ന മഹാശയന്‍. സാഹിത്യത്തെ കേള്‍വിക്കാര്‍ക്കിടയിലേക്ക്‌ സര്‍വവും മനസ്സിലാവുംവിധം അനുഭവവേദ്യമാക്കിത്തീര്‍ക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച്‌ തെലുങ്ക്‌ കീര്‍ത്തനം വരെ. എനിക്ക്‌ ഇനി ഒരാളുടെയും കച്ചേരി കേള്‍ക്കാനില്ല എന്നതോന്നല്‍ അങ്കുരിച്ചു കഴിഞ്ഞു. നിരവധി കച്ചേരികള്‍ക്ക്‌ ശ്രുതിമീട്ടിയും, കൂടെപാടിയും, കേട്ടിരുന്നും മനസ്‌ നിറഞ്ഞിട്ടുണ്ട്‌. അത്യുച്ചത്തിലും ആ ശാരീരം പതറാതെനിന്നിരുന്നു എന്നതാണ്‌ വിശേഷത. പദംമുറിക്കലിന്റെ നിഷ്ക്കര്‍ഷ വരും തലമുറക്ക്‌ തന്നെ പാഠമാണ്‌. സംഗീതവുമായി സമരസപ്പെട്ടുകിടക്കുന്ന പലമേഖലയിലും സഞ്ചരിച്ച ഇതുപോലുള്ള ബഹുമുഖ പ്രതിഭയെ ഇനി നമുക്ക്‌ കിട്ടിയേക്കില്ല.

തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശന്റെ മേല്‍ശാന്തിയുടെ പുത്രനായിപിറന്ന്‌ സംഗീതജ്ഞനായി വിശ്വം മുഴുവന്‍ അറിയപ്പെട്ട ഗോവിന്ദറാവുവിന്റെ കീര്‍ത്തി ഭാഷ നിലനില്‍ക്കുവോളം നിറഞ്ഞുനില്‍ക്കും. പിന്‍തലമുറക്കാരെ വരെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ത്രാണിയും റാവുവില്‍ കാണാന്‍ സാധിക്കും.

പുരന്ദരദാസന്‍ സംഗീതത്തിലെ പിതാമഹനെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അദ്ദേഹത്തിന്റെ കൃതികള്‍ ഒരു നാലു മാസം കൂടി ഇരുന്നാല്‍ തീരുമായിരുന്നു. അത്‌ പൂര്‍ത്തിയായില്ല.

രോഗശയ്യയില്‍ മൂന്ന്നാലുമാസം കിടന്നെങ്കിലും സംഗീതം കേട്ടാല്‍ താളം പിടിച്ച്‌ മനസില്‍ പാടും. ഇതിനാല്‍ സംഗീതത്തെ അവസാന ശ്വാസംവരെ പ്രണയിച്ചിരുന്നു എന്നത്‌ സത്യംതന്നെ. സംഗീതവും, നാട്യവും, താളവും നിറഞ്ഞ ദേവലോകത്തേക്ക്‌ യാത്രയാവുന്ന സമയത്ത്‌ ദേവ ദേവ കലയാമിതേ….. എന്ന കീര്‍ത്തനം കേട്ട്‌ താളം പിടിച്ചിരുന്നു. അതിനിടെ വിരലുകള്‍ ചലിക്കാതായി. ഭഗവല്‍പാദത്തിലേക്ക്‌ ആ പ്രതിഭ അലിഞ്ഞു ചേരുകയായിരുന്നു…..

വള്ളൂര്‍ ശങ്കരന്‍ നമ്പൂതിരി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

Kerala

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)
India

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

Kerala

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies