ദുബായ്: വനിതാ ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്‌ക്ക്. ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ഭാരതം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഈ വിജയം ഭാരതത്തിന്റെ വിധിയാണെന്നും അമിത് ഷാ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്.
ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കമാണ് നൽകിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സ്മൃതി മന്ധാനയും മികച്ച സ്‌കോര്‍ നേടി. ഇരുവരും 12.5 ഓവറില്‍ 129 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്.
ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത ഓപ്പണർ ഇമേഷ ദുലാനിയെയാണ് ഇന്ത്യൻ ബൗളർ ക്രാന്തി ഗൗഡ് പുറത്താക്കിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും വിഷ്മി ഗുണരത്നയും ചേർന്ന് സ്കോർ ഉയർത്തി. ഒൻപതാം ഓവറിൽ 36 റൺസുമായി ചമാരി അട്ടപ്പട്ടു പുറത്തായി. തൊട്ടുപിന്നാലെ ഗുണരത്നയും കൂടാരം കയറി. ദീപ്തി ശർമയാണ് ഇരുവരെയും പുറത്താക്കിയത്.
















