ശ്രീനഗർ : ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം . സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയ പ്രശ്നങ്ങൾ സൃഷ്ടിച്ച ഭീകരവാദികൾക്ക് മുന്നിൽ ചലച്ചിത്രോത്സവമൊരുക്കി കശ്മീർ ലോകശ്രദ്ധയാകർഷിക്കുകയാണ് .
41 രാജ്യങ്ങളിൽ നിന്നുള്ള 135 സിനിമകൾ പ്രദർശിപ്പിക്കും. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സർക്കാർ സംഘടിപ്പിക്കുന്ന ‘രംഗ്-ഇ-സിനിമ’ തീം ഫെസ്റ്റിവൽ സെപ്റ്റംബർ 10 വരെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ആരംഭിക്കും.
ശ്രീനഗറിലെ INOX സിനിമ, ജമ്മുവിലെ KC സെൻട്രലിലെ മൂവി ടൈം സിനിമാസ്, ഗുൽമാർഗിലെ ഗുൽമാർഗിലെ ഗുൽമാർഗ് കൺവെൻഷൻ സെന്റർ എന്നീ മൂന്ന് വേദികളിലായാണ് പ്രദർശനങ്ങൾ. 1,100-ലധികം ആഗോള സിനിമകളിൽ നിന്നാണ് 135 ചിത്രങ്ങൾ തെരഞ്ഞെടുത്തത് . 64 ഇന്ത്യൻ സിനിമകളും പ്രദർശനത്തിനുണ്ട്.
ഫ്രാൻസിൽ നിന്ന് 13 ഉം ഇറാനിൽ നിന്ന് എട്ട് ചിത്രങ്ങളും. അർജന്റീനയിലും സ്പെയിനിലും നാല് സിനിമകൾ വീതവുമുണ്ട്. ബ്രസീൽ, ജർമ്മനി, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം സിനിമകളുണ്ട്. തുർക്കി, ദക്ഷിണ കൊറിയ, സ്വീഡൻ, ഖത്തർ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും പരിപാടിയിൽ പ്രദർശിപ്പിക്കും.
സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, സിഐഡി സംഘങ്ങളുടെ കർശന സുരക്ഷയും പ്രദേശത്തുണ്ട്
















