Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍.പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

സസ്പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദവും സര്‍ക്കാര്‍ തള്ളി. എഡിജിപിയുടെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സത്യവാംഗ്മൂലവും നല്‍കി

തെളിവുകളുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പാലിച്ചാണ് എം ആര്‍ അജിത് കുമാറിനെ സസ്പന്‍ഡ് ചെയ്തത്.തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ എം ആര്‍ അജിത് കുമാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ സാത്യവാംഗ്മൂലത്തില്‍ പറയുന്നു.

സസ്പെന്‍ഷന്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രമോഷന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നതായും അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.സസ്പെന്‍ഷന്‍ ഉത്തരവില്‍ ചീഫ് സെക്രട്ടറിയാണ് ഒപ്പുവച്ചത്. മുഖ്യമന്ത്രി ഒപ്പുവെക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

സസ്പെന്‍ഷന്‍ ശിക്ഷാ നടപടിയല്ല അച്ചടക്കനടപടിയാണെന്നും സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ അജിത് കുമാര്‍ മറുപടി നല്‍കും. ഹര്‍ജി സെപ്തംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അനൂപ് വി നായര്‍ ഹാജരായി.

 

Recent Posts