ലക്നൗ : ശിവഭക്തരെ ഭീകരരെന്ന് വിളിച്ച് ആക്ഷേപിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . “മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഉള്ള തെരുവുകളിൽ കഴിയുന്ന ആളുകളെ നിങ്ങൾ ശിവഭക്തരെന്ന് വിളിക്കുന്നു” എന്നാണ് കൻവാർ യാത്ര നടത്തുന്ന ശിവഭക്തരെ ആക്ഷേപിച്ച് സാജിദ് റാഷിദി പറഞ്ഞത്.
“യൂണിഫോമിലുള്ള പോലീസുകാരെ കൊല്ലുന്നവരെ നിങ്ങൾ ശിവഭക്തർ എന്ന് വിളിക്കുന്നു. അവിടെ ഇരിക്കുന്ന കുട്ടികളുടെ സ്കൂൾ വാനിന്റെ ജനാലകൾ തകർത്ത് നിരവധി കുട്ടികൾക്ക് പരിക്കേൽപ്പിച്ചവരെ ശിവഭക്തർ എന്ന് വിളിക്കുന്നു. ഒരു രോഗിയുടെ വാനിനെ പോലും വെറുതെ വിടാതെ, ദുരിതത്തിലും രോഗാവസ്ഥയിലും കിടക്കുന്ന ഒരു രോഗിയോട് ‘ജയ് ശ്രീറാം’ ചൊല്ലുന്നവർ, അവർ ശിവഭക്തരാണോ? ഇവർ ശിവഭക്തരല്ല, ഇവർ തീവ്രവാദികളാണ്.” എന്നാണ് റാഷിദി പറയുന്നത്.
മീററ്റിൽ കൻവാർ തീർത്ഥാടകർ പോലീസുകാരെ മർദ്ദിച്ചെന്ന മട്ടിൽ വ്യാജപ്രചാരണം നടത്തുന്ന വീഡിയോ അടുത്തിടെ ഇടത് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ പങ്ക് വച്ചിരുന്നു. അതിനു പിന്നാലെയാണ് റാഷിദിയുടെ പ്രസ്താവന.
















