India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമയുമായ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കര്‍ ആണ് അറസ്റ്റിലായത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില‍് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമയുമായ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കര്‍ ആണ് അറസ്റ്റിലായത്. മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ്മുഖിന്റെ അടുത്ത സുഹൃത്താണ് ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കര്‍. അമിത് ദേശ്മുഖിന്റെ വേദി ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കര്‍ പങ്കിടുന്നതിന്റെ വീഡിയോ വൈറലാണ്. ആ യോഗത്തില്‍ ദേശ്മുഖ് കുടുംബത്തില്‍ നിന്നുള്ള സിന്ദൂരം അടുത്ത ഏഴ് ജന്മത്തിലും നെറ്റിയില്‍ തൊടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മോട്ടെഗാവോങ്കര്‍ പ്രസംഗിക്കുന്നത് കാണാം.

നെറ്റിയില്‍ ചുവന്ന സിന്ദൂരം തൊടുന്ന ആളാണ് മോട്ടെഗാവോങ്കര്‍. മഹാരാഷ്‌ട്രയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകനാണ് അമിത് ദേശ്മുഖ്. ലാത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ മഹാരാഷ്ട നിയമസഭയിലേക്ക് അമിത് ദേശ് മുഖ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2024ല്‍ അനില്‍ ദേശ്മുഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് മൊട്ടെഗാവോങ്കര്‍. രേണുകൈ കരിയര്‍ കോച്ചിംഗ് സെന്‍റര്‍ അഥവാ ആര്‍സിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോച്ചിംഗ് സെന്‍റര്‍ ഉടമ മൊട്ടെഗാവോങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അമിത് ദേശ് മുഖ്എന്നതിനാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കുള്ള പ്രേരണചെലുത്തിയതില്‍ അമിത് ദേശ്മുഖിന് പങ്കുണ്ടെന്നും മഹാരാഷ്‌ട്രയിലെ ബിജെപി ആരോപിക്കുന്നു.

ഇതോടെ പേപ്പര്‍ ചോര്‍ച്ച നടത്തുന്ന മാഫിയയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുകയാണ്. ഇത് ആസൂത്രിതമായ ഒരു രാഷ്‌ട്രീയനീക്കമാണെന്നും സംശയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ രക്ഷകരായി ചമഞ്ഞ് കോണ്‍ഗ്രസ് നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ കണ്ണീര്‍വാര്‍ക്കുമ്പോഴും പേപ്പര്‍ ചോര്‍ത്താന‍ുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുകാര്‍ പങ്കാളികളായിരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

നീറ്റ് പരീക്ഷയ്‌ക്ക് മുന്‍പേ ചോര്‍ന്ന കെമിസ്ട്രി പരീക്ഷാപേപ്പര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറിന്റെ കയ്യില്‍ എത്തിയിരുന്നു. എന്‍ടിഎയ്‌ക്ക് വേണ്ടി ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പി.വി. കുല്‍ക്കര്‍ണിയില്‍ നിന്നും പണം നല്‍കിയാണ് കോണ്‍ഗ്രസുകാരനയ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കര്‍ കെമിസ്ട്രി ചോദ്യപേപ്പര‍് വാങ്ങിയത്. 2026 മെയ് മൂന്നിന് പരീക്ഷ നടക്കുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പേ ചോര്ന്ന കെമിസ്ട്രി ചോദ്യപ്പേപ്പര്‍ കോണ്‍ഗ്രസുകാരനയ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറിന്റെ കയ്യില്‍ എത്തിയിരുന്നു. കൈകൊണ്ടെഴുതിയ 132 ചോദ്യങ്ങളടങ്ങിയ കെമിസ്ട്രി ചോദ്യപേപ്പറിന്റെ 36 കോപ്പികള്‍ മമോട്ടെഗാവോങ്കറിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷയ്‌ക്ക് ചോദിച്ച 111 ചോദ്യങ്ങളും ഇതില്‍ നിന്നുള്ളവയായിരുന്നു. നീറ്റ് പരീക്ഷയ്‌ക്ക് പത്ത് ദിവസം മുന്‍പ് ഏപ്രില്‍ 23ന് തന്നെ ഈ ചോര്‍ന്ന കെമിസ്ട്രി ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് കോണ്‍ഗ്രസുകാരനായ മോട്ടെഗാവോങ്കര്‍ ഈ ചോര്‍ന്ന കെമിസ്ട്രി ചോദ്യപേപ്പര്‍ വിലയ്‌ക്ക് വാങ്ങിയത്. ഈ ചോദ്യങ്ങള്‍ക്ക് കൈകൊണ്ട് എഴുതിയ നോട്ടുകളും കോണ്‍ഗ്രസുകാരനായ മട്ടെഗാവോങ്കര്‍ തയ്യാറാക്കിയിരുന്നു. മോട്ടെഗാവോങ്കറിന്റെ മകന്‍ പി.വി കുല്‍ക്കര്‍ണിയുടെ കോച്ചിംഗ് ക്ലാസില്‍ ചേര്‍ന്നിരുന്നതായി പറയുന്നു. അവിടെനിന്നാണ് മകന് ഈ ചോര്‍ന്ന കെമിസ്ട്രി ചോദ്യപ്പേപ്പര്‍ കിട്ടിയത്. ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് കോച്ചിംഗ് സെന്‍ററുകള്‍ വഴിയാണോ എന്നും കരുതപ്പെടുന്നു. .

ഇതിനര്‍ത്ഥം കോണ്‍ഗ്രസുകാരനായ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറിനും പേപ്പര്‍ ചോര്‍ത്തുന്ന ലോബിയുമായി ബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. എന്തായാലും ഈ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കോച്ചിംഗ് സെന്‍ററുകളുടെ പങ്കും തീര്‍ച്ചയായും അന്വേഷിക്കപ്പെടും. ഇതിനോടൊപ്പം പേപ്പര്‍ ചോര്‍ത്തുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയും പിടികൂടും.

എന്തായാലും പ്രധാനപ്രതികളായ 13 പേര്‍ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

Recent Posts