
ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിന് ഇക്കുറി പുത്തൻ കതിർ തിരുവനന്തപുരം മേയര്‍ നേരിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. ആഗസ്റ്റ് മൂന്നിനാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ്. ഇതനുസരിച്ച് കിഴക്കേകോട്ടയിലെ പുത്തരി കണ്ടത്തെ കൃഷിയിടത്ത് നിന്ന് പൗരാണികമായ രീതിയിൽ ആചാരങ്ങൾ അനുസരിച്ച് തിരുവനന്തപുരം നഗരത്തിന്റെ ഭരണാധികാരിയായ മേയർ ചുമന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ എത്തിക്കും.
കോർപ്പറേഷൻ ഇലക്ഷൻ സമയത്ത് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയും കൂടിയായ കരമന ജയൻ ശ്രീ പദ്മനാഭ സ്വാമിയുടെ ഭക്തർക്ക് നല്കിയ ഒരു വാഗ്ദാനം ആണ് ഇതുവഴി നടപ്പാക്കാന്‍ പോകുന്നത്. ബിജെപി ക്ക് മേയർ സ്ഥാനം ലഭിച്ചാൽ നിറപുത്തരിക്കുള്ള കതിർ ക്ഷേത്രത്തിൽ ഏൽപ്പിക്കുന്ന ചടങ്ങ് പൗരാണിക കാലത്ത് നടന്നിരുന്ന രീതിയിലേയ്‌ക്ക് മാറ്റുമെന്നതായിരുന്നു ഈ വാഗ്ദാനം. അതാണ് ആഗസ്ത് മൂന്നിന് നടപ്പാക്കാന്‍ പോകുന്നത്.
ജൂലായ് 29 ന് വൈകുന്നേരം 3.30 ന് കിഴക്കേ ഗോപുര നടയിൽ ക്ഷേത്രം അധികൃതർ സ്വീകരിക്കുന്ന കതിര് പദ്മതീർത്ഥ കരയിലെ അലങ്കരിച്ച മണ്ഡപത്തിൽ സ്ഥാപിച്ച ശേഷം വാദ്യഘോഷാദികളോടെയും, ആചാരപരമായ ചടങ്ങുകളോടെയും മതിലകത്തേയ്‌ക്ക് കൊണ്ടു പോകും
പൗരാണികമായ രീതിയിൽ ആചാരങ്ങൾ അനുസരിച്ച് തിരുവനന്തപുരം നഗരത്തിന്റെ ഭരണാധികാരിയായ മേയർ ഈ കതിര്‍ ചുമന്ന് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ എത്തിക്കും.