Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി : അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വാസയോഗ്യമല്ലാതായ 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ് നല്‍കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍.പത്ത് ലക്ഷം രൂപ വീതം നല്‍കും.ദുരന്തബാധിതര്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയപാത നിര്‍മ്മാണത്തിനിടെ അടിമാലി കൂമ്പന്‍പാറയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.18 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തു. പൂര്‍ണമായി തകര്‍ന്ന എട്ട് വീടുകള്‍ക്കുള്ള 10 ലക്ഷം രൂപ കൈമാറിയെങ്കിലും ബാക്കി 18 കുടുംബങ്ങള്‍ക്ക് തുക ലഭിച്ചിരുന്നില്ല.

മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെങ്കിലും പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് ദുരന്തബാധിതരുടെ നിലപാട്. അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളും അടക്കമാണ്  ഒരു മാസമായി സമരം തുടരുന്നത്.

 

 

 

Recent Posts