India

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദല്‍ഹി കോടതി ആഗസ്റ്റ് 13 ന് വിധി പറയും.
1983 ഏപ്രിലില്‍ മാത്രമാണ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടിയതെങ്കിലും, 1980 ല്‍ ന്യൂദല്‍ഹി നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേസ് തെറ്റിദ്ധാരണാജനകവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നും
പൗരത്വവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും സോണിയയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതുസംബന്ധിച്ച വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സോണിയ ഗാന്ധിക്കും പരാതിക്കാരനായ വികാസ് ത്രിപാഠിക്കും ആഗസ്റ്റ് 1 വരെ കോടതി സമയം നല്‍കി.
വികാസ് ത്രിപാഠി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യം നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2025 ഡിസംബര്‍ 9 ന് സെഷന്‍സ് കോടതി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു.

 

Recent Posts