തിരുവനന്തപുരം: ശബരിമലയിൽ ആസൂത്രിതമായി പിണറായി വിജയന്റെ കമ്യൂണിസ്റ്റ് സർക്കാർ നടത്തിയ സ്വർണ്ണക്കൊള്ളയിലെ മുഖ്യനായ പി.എസ്. പ്രശാന്ത് പിടിയിലായി. എസ്‌ഐടി കസ്റ്റഡിയിലെടുത്ത് അറസറ്റ് രേഖപ്പെടുത്താൻ കൊല്ലം വിജിലൻസ് കോടതിയിലേക്ക് എസ്‌ഐടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിൽ ‘സ്വാമി ശരണം’ കമ്യൂണിസ്റ്റ് മുദ്രാവാക്യ ശൈലിയിൽ വിളിച്ച് ‘പ്രായശ്ചിത്തം പ്രകടിപ്പിച്ചിട്ടും രക്ഷപ്പെട്ടില്ല. നെറ്റിയിൽ നീട്ടി കുങ്കുമക്കുറിയിട്ട് ‘കപടഭക്തി’ പ്രകടിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. എസ്‌ഐടിയുടെ കസ്റ്റഡിയിലും അറസ്റ്റിലുമാകുന്ന മൂന്നാമത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ് പി.എസ്. പ്രശാന്ത്.
2023 നവംബർ 14 മുതൽ 2025 നവംബർ 13 വരെയായിരുന്നു പ്രശാന്ത് പ്രസിഡന്റായിരുന്നത്. കാലാവധി നീട്ടിക്കൊടുക്കാൻ ആലോചനകൾ ഉണ്ടായിരുന്നു. അതിനിടെ പ്രശാന്തിനെ കേസിൽ ചേർത്തേക്കുമെന്ന ഉറപ്പായതോടെ കെ. ജയകുമാറിനെ പ്രസിഡന്റായി പിണറായി വിജയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
‘ആഗോള അയ്യപ്പ സംഗമം’ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു. അടിമുടി അഴിമതിയും ക്രമക്കേടും നിറഞ്ഞുനിന്ന ഈ പരിപാടിയിലാണ് പ്രശാന്ത് ചുവന്ന കുറിയും നെറ്റിയിൽപൂശി, മൈക്കിനു മുന്നിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിച്ചതും സിപിഎം പരിപാടികളിൽ ഇങ്ക്വിലാബ് വിളിക്കും മട്ടിൽ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറഞ്ഞ് പരിഹാസ്യനായതും.
പ്രശാന്ത് ആരാണ്. രാഷ്ടീയം കോൺഗ്രസ്സിലാണ് തുടങ്ങിയത്. എത്തിച്ചേർന്നത് സിപിഎമ്മിലാണ്. അങ്ങനെയാണ് ‘ദേവസ്വംബോർഡിലെ ഭക്ത’നാകുന്നത്. ശബരിമല അയ്യപ്പന്റെ സ്വർണ്ണക്കൊള്ളയ്‌ക്കുൾപ്പെടെ കൂട്ടാളിയായത്.
രാഷ്‌ട്രീയ പശ്ചാത്തലം
കോൺഗ്രസ്സിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
അതിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.
പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി.
തുടർന്ന് കെപിസിസി സെക്രട്ടറിയായി.
2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വൈസ് ചെയർമാനായി.
– 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി.
സിപിഎമ്മിലെത്തിയത്
– 2021 ലെ തെരഞ്ഞെടുപ്പുതോൽവിയോടെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. – തുടർന്ന് 2023 ഒക്ടോബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായി.
ദേവസ്വം ബോർഡ് പ്രസിഡന്റായി
– ദേവസ്വം ഭരണപരിഷ്‌കാരങ്ങൾ
ക്ഷേത്ര വികസന പദ്ധതികൾ എന്ന പേരിൽ സിപിഎം നേതാക്കളുടെ നിർദ്ദേശ പ്രകാരം പാർട്ടിക്കുവേണ്ടി ‘പല സംവിധാനങ്ങളും’ ഉണ്ടാക്കിക്കൊടുത്തു.
– 2025- 26 കാലഘട്ടത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കേസിന്റെ പ്രശാന്തിന്റെ പേര് ഉയർന്നുവന്നു.
– 2026 ജൂണിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പ്രശാന്തിനെ കേസിൽ പ്രതിചേർത്തു.
















