പുരി: ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥോത്സവത്തിനെത്തിയ ഇംഗ്ലണ്ടുകാരിക്ക് ഈ അനുഭവം അവിസ്മരണീയം. വൃന്ദാവനത്തിലെത്തി ഭാരതീയ നാമം സ്വീകരിച്ച ഈ ഇംഗ്ലീഷുകാരി പറയുന്നു: “വന്യമായ ഭക്തിയും ആഹ്ളാദവും കൂടിക്കലരുന്ന ലക്ഷങ്ങള്‍ കൂടിച്ചേരുന്ന ഇങ്ങിനെ ഒരു ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല.”
ഭാരതത്തിലെ ആത്മീയ തലയ്‌ക്ക് പിടിച്ച ഇംഗ്ലീഷുകാരി ഇന്ദിരാ ദേവി ദാസിയ്‌ക്ക് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ കൂടിച്ചേരുന്ന രഥഗോഷയാത്രയെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്:: “ഇത് വളരെ ആഹ്ലാദഭരിതവും വളരെ വന്യവുമാണ്. ഞാൻ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നത്, ഇതുപോലൊന്ന് ഞാൻ അവിടെ കണ്ടിട്ടില്ല. ഇത് മറ്റൊരു ലോകമാണ്, തീരെ അവിശ്വസനീയമായൊരു ലോകം. ആളുകൾക്ക് ജഗന്നാഥനിൽ വളരെയധികം വിശ്വാസമാണ്. അങ്ങേയറ്റം ഭക്തിയാണ്.”.
“ക്ഷേത്രത്തിനുള്ളിൽ ജഗന്നാഥനെ നമുക്ക് ഒരിക്കലും കാണാൻ കഴിയില്ല. നമ്മൾ ഹിന്ദുക്കളാണെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും നമുക്ക് അകത്തേക്ക് പോകാൻ അനുവാദമില്ല. അതിനാൽ ഞങ്ങൾ ഇവിടെ വരുന്നു, ജഗന്നാഥൻ അങ്ങേയറ്റം കരുണാമയനാണ്, അവൻ നമുക്ക് എല്ലാവർക്കും ദർശനം നൽകാൻ എഴുന്നള്ളുന്നു.”- ഇന്ദിരാ ദേവി ദാസി പറയുന്നു.
ജൂലായ് 17 വെള്ളിയാഴ്ച പുരി ജഗന്നാഥക്ഷേത്രത്തിലെ രഥഘോഷയാത്രയുടെ രണ്ടാം ദിവസമായിരുന്നു. രഥത്തല്‍ ബാലഭദ്രനും ദേവി സുഭദ്രയും എഴുന്നെള്ളുന്നത് കാണാന്‍ ഗുന്ദീച്ചാ ക്ഷേത്രത്തിന് മുന്നില്‍ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഒമ്പത് ദിവസം നീളുന്നതാണ് പുരി രഥഗോഷയാത്ര. ജഗന്നാഥക്ഷേത്രത്തില്‍ നിന്നും ജഗന്നാഥ ഭഗവാന്‍, ബാലഭദ്ര ഭഗവാന്‍, ദേവീ സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ കൂറ്റന്‍ തേരുകളില്‍ ആദ്യം ഗുന്ദീച്ച ക്ഷേത്രത്തില്‍ എത്തിക്കും. പിന്നീട് അവിടെ നിന്നും ജഗന്നാഥ ക്ഷേത്രത്തിലേക്ക് മടങ്ങും. ഇതെല്ലാം ചേര്‍ന്ന് ഒമ്പത് ദിവസമാണ് രഥഘോഷയാത്ര.
















