വയനാട് ; എംപി പ്രിയങ്ക ഗാന്ധി കള്ളാടി ദുരന്ത മേഖല സന്ദർശിക്കാത്തതിൽ ന്യായീകരണവുമായി മന്ത്രി ടി സിദ്ദിഖ്. സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു എന്നാണ് വിഷയത്തിൽ ടി സിദ്ദിഖ് പ്രതികരിച്ചത്. കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായി ഇത്ര ദിവസങ്ങളായിട്ടും വയനാട് എം പി പ്രിയങ്കാ ഗാന്ധി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
‘ കള്ളാടി ദുരന്തത്തിൽ ഓൺലൈൻ ആയി പ്രിയങ്ക ഗാന്ധി യോഗങ്ങളിൽ പങ്കെടുത്തു. ഒരാളുടെ ഇടപെടൽ സാന്നിധ്യം കൊണ്ടല്ല, വിദൂരതയിൽ നിന്നാണെങ്കിലും ഫലപ്രദമായി ഇടപെട്ടു.ദുരന്തത്തിൽ മരിച്ച കുടുംബത്തിൽ ഇല്ലാത്ത പരാതി എവിടെ നിന്നാണ്?. എല്ലാ കാര്യത്തിലും സമഗ്രമായി ഇടപ്പെട്ടു. പ്രിയങ്ക എല്ലാ മാർഗ നിർദേശങ്ങളും നൽകി.പ്രിയങ്ക തങ്ങൾക്ക് താങ്ങും തണലുമാണെന്ന് പറഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾ പ്രിയങ്ക ഗാന്ധിയോട് നന്ദി പറഞ്ഞു.
അവിടെ ഉള്ളവർക്ക് ആർക്കും പരാതി ഇല്ല. അടിയന്തര ധനസഹായം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പ്രിയങ്ക ഇടപ്പെട്ടു. വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി ആണ് പ്രിയങ്ക.രാഹുൽ ഗാന്ധിയും ഇടപ്പെട്ടു. ‘ എന്നും ടി സിദ്ദിഖ് പറഞ്ഞു.
















