
ന്യൂഡൽഹി : 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയെയും അമിത് ഷായെയും മനഃപൂർവ്വം ലക്ഷ്യം വച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ അണ്ടർ സെക്രട്ടറി ആർവിഎസ് മണി . 2013 ആയപ്പോഴേക്കും മോദിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി അദ്ദേഹത്തെ എതിരാളികൾക്ക് ഏറ്റവും വലിയ രാഷ്‌ട്രീയ വെല്ലുവിളിയാക്കി മാറ്റിയതായും മണി പറഞ്ഞു. ഇസ്രത്ത് ജഹാൻ കേസിൽ ലക്ഷ്യമിട്ടത് മോദിയെയും അമിത് ഷായെയും ആയിരുന്നു.
മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായും എൽകെ അദ്വാനിയുടെ പിൻഗാമിയായും കണക്കാക്കിയതിനാലാണ് മോദിയെയും ഒപ്പം ഷായെയും ജയിലിലടയ്‌ക്കാൻ ശ്രമങ്ങൾ നടന്നത് . ആ കാലയളവിൽ താൻ ഒരിക്കലും ആ നേതാക്കളെ കണ്ടിട്ടില്ല. എന്നാൽ ഗുജറാത്ത് ഉദ്യോഗസ്ഥർ തങ്ങൾ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് അവരെ അറിയിച്ചിരിക്കാമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മണി പറഞ്ഞു.