മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പുടിനുമായി രഹസ്യ കൂടിക്കാഴ്ച വരെ, ട്രംപ് കഴിവിന്റെ പരമാവധി എല്ലാം ശ്രമിച്ചു, പക്ഷേ യുദ്ധം തടയുന്നതിൽ അമേരിക്ക പൂർണ്ണമായും പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ , യൂറോപ്പിന്റെ പ്രതീക്ഷകൾ ഇന്ത്യയിലാണ്.
അടുത്തിടെ, യൂറോപ്യൻ രാജ്യമായ പോളണ്ടിൽ നിന്നുള്ള ഒരു മന്ത്രി തന്നെ ഇത് തുറന്ന് സമ്മതിച്ചു. ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. യുക്രെയ്‌നിനെതിരെ ആണവ ആക്രമണം നടത്താൻ റഷ്യ തീരുമാനിച്ചിരുന്നുവെന്ന് പോളണ്ടിന്റെ വിദേശകാര്യ സഹമന്ത്രി വ്ലാഡിസ്ലോ തിയോഫിൽ ബാർട്ടോസ്സെവ്സ്കി പറഞ്ഞു . എന്നാൽ ആ നിമിഷം തന്നെ പ്രധാനമന്ത്രി മോദി പുടിനെ തടഞ്ഞു.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തടയാൻ ഇന്ത്യയ്‌ക്ക് മാത്രമേ കഴിയൂ എന്നും ബാർട്ടോസ്സെവ്സ്കി പറഞ്ഞു. ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയെയും പ്രധാനമന്ത്രി മോദിയെയും അദ്ദേഹം തന്റെ അഭിമുഖത്തിൽ പ്രശംസിച്ചു.”പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പ്രമുഖനും പ്രശസ്തനുമായ ഒരു ലോകനേതാവാണ്, ലോകമെമ്പാടുമുള്ള എല്ലാവരും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ, ആരുടെയും സമ്മർദ്ദമില്ലാതെ, റഷ്യയുമായും അതിന്റെ മുൻഗാമിയായ സോവിയറ്റ് യൂണിയനുമായും ഇന്ത്യയ്‌ക്ക് എല്ലായ്‌പ്പോഴും ദീർഘകാലവും ശക്തവുമായ സൗഹൃദമുണ്ട്.
പ്രധാനമന്ത്രി മോദി പറയുന്നത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വളരെ ഗൗരവമായി കാണുന്നു. 2022 അവസാനത്തിൽ ഉക്രെയ്‌നിൽ ആണവ ബോംബ് വിക്ഷേപിക്കുന്നത് പുടിനെ തടയുന്നതിൽ പ്രധാനമന്ത്രി മോദി വഹിച്ച പ്രധാന പങ്ക് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു. പുടിനെ യഥാർത്ഥത്തിൽ സ്വാധീനിക്കാനും സമ്മർദ്ദം ചെലുത്താനും കഴിയുന്ന ലോകത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് പ്രധാനമന്ത്രി മോദി എന്നത് 100% സത്യമാണ്,” ബർട്ടോഷെവ്‌സ്‌കി പറഞ്ഞു.
















