India

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ ഒട്ടേറെ വിപ്ലവകരമായ വിവരങ്ങള്‍ അവിടെ നടത്തുന്ന പരീക്ഷണങ്ങളിലൂടെ കണ്ടെത്തും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ ഒട്ടേറെ വിപ്ലവകരമായ വിവരങ്ങള്‍ അവിടെ നടത്തുന്ന പരീക്ഷണങ്ങളിലൂടെ കണ്ടെത്തും.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ISS) 8 മാസത്തോളമാണ് അനില്‍ മേനോന്‍ പര്യവേക്ഷണം നടത്തുക. ഇതുവഴി മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് (Microgravity effects) വിശദമായി പഠിക്കും. ഭാവിയിലെ ഇന്ത്യയുടെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള അത്യാധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങളും അനില്‍ മേനോന്‍ ശേഖരിക്കും.

അനില്‍ മേനോന്‍ ബരിരാകാശത്ത് നടത്താന്‍ പോകുന്ന അഞ്ച് സുപ്രധാന പരീക്ഷണങ്ങള്‍ ചുവടെ:

മനുഷ്യ അവയവങ്ങള്‍ ബഹിരാകാശത്ത് 3D പ്രിന്‍റിംഗ് ചെയ്യാനാകുമോ?: മനുഷ്യന്റെ അവയവങ്ങള്‍ 3ഡി പ്രിന്‍റിംഗ് ചെയ്യാനാകുമോ എന്ന പരീക്ഷണത്തിലും അനില്‍മേനോന്‍ മുഴുകും. ബഹിരാകാശത്ത് ഭൂഗുരുത്വാകര്‍ഷണമില്ല. അതിനാല്‍ ഉടയാതെ മനുഷ്യ അവയവങ്ങള്‍ 3ഡി പ്രിന്‍റ് ചെയ്യാനാകും. ബയോപ്രിന്റിംഗ് എന്നാണ് ഇത്തരം 3ഡി പ്രിന്‍റിംഗ് അറിയപ്പെടുന്നത്. പ്ലാസ്റ്റിക്കുകളോ ലോഹങ്ങളോ ഉപയോഗിക്കുന്നതിനുപകരം, ജൈവ വസ്തുക്കൾ, ജീവനുള്ള കോശങ്ങൾ, പോഷക ജെല്ലുകൾ എന്നിവ ഉപയോഗിച്ചായിരിക്കും അവയവങ്ങള്‍ പ്രിന്‍റ് ചെയ്യുക. പ്രവർത്തനക്ഷമവും ത്രിമാനവുമായ മനുഷ്യ അവയവങ്ങള്‍ പാളി-പാളിയായി 3ഡി പ്രിന്‍റിംഗിലൂടെ നിർമ്മിക്കാനാവുമോ എന്ന് നോക്കും. ഇത് വിജയിച്ചാല്‍ മനുഷ്യരാശിക്ക് അത് വലിയ നേട്ടമാകും. അവയവമാറ്റശസ്ത്രിക്രിയകള്‍ കൂടുതല്‍ എളുപ്പമാകും. ഇതോടെ അവയവങ്ങള്‍ കാത്ത് കൊല്ലങ്ങളോളം കാത്തിരിക്കുന്ന സ്ഥിതി ഇല്ലാതാകും. അവയവ കള്ളക്കടത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും.

മനുഷ്യശരീരത്തിലെ മാറ്റങ്ങൾ: ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ (microgravity) മനുഷ്യന്റെ ഞരമ്പുകളെയും രക്തയോട്ടത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, വാർദ്ധക്യ സഹജമായ പ്രക്രിയകളെ ഇത് എപ്രകാരം സ്വാധീനിക്കുന്നുവെന്നും പഠിക്കുന്നു.

ബഹിരാകാശത്തെ വെള്ളം ഉപയോഗിച്ച് നേരിട്ട് ഞരമ്പിലേക്ക് കുത്തിവെക്കാന്‍ കഴിയുന്ന ഇന്‍ട്രാവിനസ് ഫ്ലൂയിഡ് നിർമ്മിക്കൽ: ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഇൻട്രാവിനസ് (IV) ഫ്ലൂയിഡുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നു. ഞരമ്പുകളിലേക്ക് നേരിട്ട് കൊടുക്കാവുന്നവയാണ് ഇന്‍ട്രാവിനസ് ഫ്ലൂയിഡ്. മനുഷ്യശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, മനുഷ്യശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, പൊടുന്നനെ മരുന്നുകള്‍ നല്‍കേണ്ടി വരിക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്‍ട്രവിനസ് ഫ്ലൂയിഡിലൂടെ സാധിക്കും. ബഹിരാകാശത്തെ ജലം ശുദ്ധീകരിക്കുകയും അതില്‍ മെഡിക്കല്‍ ഗ്രേഡിലുള്ള ലവണാംശം ചേര്‍ത്തുമാണ് ഇന്‍ട്രാവിനസ് ഫ്ലൂയിഡ് നിര്‍മ്മിക്കുക. ഇതില്‍ വിജയിച്ചാല്‍ അത് ഇന്ത്യയ്‌ക്ക് വലിയ നേട്ടമാകും. ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ മെഡിക്കൽ സപ്ലൈസ് പരിമിതമായിരിക്കുമ്പോൾ ഇത് ഏറെ നിർണ്ണായകമാണ്. പ്രത്യേകിച്ച് ഇന്ത്യ ചൊവ്വാ ദൗത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് അത്യാവശ്യമാണ്.

ഓഗ്മെന്റഡ് റിയാലിറ്റി (AR) അൾട്രാസൗണ്ട്: ഭൂമിയിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായമില്ലാതെ ബഹിരാകാശ യാത്രികർക്ക് സ്വയം ശരീര പരിശോധന നടത്താൻ സഹായിക്കുന്ന കൃത്രിമബുദ്ധി (AI) അധിഷ്ഠിത അൾട്രാസൗണ്ട് സാങ്കേതികവിദ്യകൾ അനില്‍ നായര്‍ ബഹിരാകാശത്ത് പരീക്ഷിക്കും.

അർദ്ധചാലകങ്ങളുടെ (Semiconductor) ഉത്പാദനം: ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾക്കും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ആവശ്യമായ സെമികണ്ടക്ടറ്റിവിറ്റിയുള്ള ക്രിസ്റ്റലുകൾ ബഹിരാകാശത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും അനില്‍ നായര്‍ നടത്തും.

Recent Posts