India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്‍റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആസ്ത്രേല്യക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്ന മാത്യു സാമുവലിന്റെ വാര്‍ത്ത പെരുങ്കള്ളമാണെന്ന് മാധ്യമപ്രവര്‍ത്തകനായ കുമാര്‍ ചെല്ലപ്പന്‍. ഒരു യൂട്യൂബ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുമാര്‍ ചെല്ലപ്പന്റെ പ്രതികരണം.

“വാസ്തവത്തില്‍ മോദി താമസിച്ചിരുന്ന ഒരു ഹോട്ടില്‍ മോദി പോയിക്കഴിഞ്ഞ ശേഷം ഒരു ആസ്ത്രേല്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ആസ്ത്രേല്യക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോകൂ എന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു എന്നത് ശരിയാണ്. ഇയാളെ അപ്പോള്‍ തന്നെ ആസ്ത്രേല്യന്‍ പൊലീസ് പൊക്കുകയും ചെയ്തു. അല്ലാതെ മോദിയ്‌ക്കെതിരെ ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തില്‍ പ്രതിഷോധിച്ച് ഒരു പ്രകടനവും ആസ്ത്രേല്യയില്‍ നടന്നിട്ടില്ല. “- അദ്ദേഹം പറഞ്ഞു.

വാസ്തവത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. വാസ്തവത്തില്‍ മാത്യു സാമുവല്‍ ക്രൈസ്തവ മതമൗലികവാദിയാണെന്ന് ദല്‍ഹിയിലുള്ള ജേണലിസ്റ്റുകള്‍ പറയുന്നതെന്നും കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞു.

“പണ്ട് ബിജെപിയുടെ നേതാവായ ബംഗാരു ലക്ഷ്മണെനെ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൂടുക്കിയ ആളാണ് മാത്യു സാമുവല്‍. വാസ്തവത്തില്‍ വാജ് പേയി സര്‍ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ബിജെപിയുടെ ദേശീയ പ്രസിഡന്‍റായി വന്ന നല്ല ഒരു ദളിത് നേതാവായിരുന്നു ബംഗാരു ലക്ഷ്മണന്‍. രാജ്യരക്ഷാഇടപാട് ശരിയാക്കിക്കൊടുക്കാനായി തന്റെ കയ്യില്‍ നിന്നും ബംഗാരു ലക്ഷ്മണന്‍ ഒരു ലക്ഷം കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പാവം ബംഗാരു ലക്ഷമമണന്‍ രാജിവെയ്‌ക്കെണ്ടിവന്നു. സാധുവായ ഒരു നല്ല നേതാവായിരുന്നു ബംഗാരു ലക്ഷ്മണ്‍. വാസ്തവത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. മാത്യു സാമുവല്‍ അന്ന് ടെഹല്‍ക്ക പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. മാത്യു സാമുവല്‍ ബംഗാരു ലക്ഷ്ണെ കാണാന്‍ പോയി. എന്നിട്ട് ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണന്റെ മേശപ്പുറത്ത് വെച്ചു. ഇത് പാര്‍ട്ടിക്കാണ് എന്ന് പറഞ്ഞാണ് പണം അടങ്ങുന്ന പൊതി മേശപ്പുറത്ത് വെച്ചത്. പാര്‍ട്ടിക്കുള്ള സംഭാവനയല്ലേ എന്ന് കരുതി പാവം ബംഗാരു ലക്ഷ്മണ്‍ അത് നല്ല കാര്യം എന്ന് പറഞ്ഞ് പണമെടുത്ത് മേശവലിപ്പില്‍ വെച്ചു. മാത്യു സാമുവല്‍ ഇതെല്ലാം ഒരു ഒളി ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. രാജ്യരക്ഷ ഇടപാടിനും ന്യൂ ഇയര്‍ പാര‍്ട്ടിക്കും വേണ്ടി ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങി എന്ന രീതിയിലായിരുന്നു മാത്യു സാമുവല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ബംഗാരു ലക്ഷ്മണന് രാജിവെയ്‌ക്കേണ്ടിവന്നു. അധികം വൈകാതെ ബംഗാരു ലക്ഷ്മണന്‍ മരിയ്‌ക്കുകയും ചെയ്തു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ തെഹല്‍ക്കയില്‍ നിന്നും മാത്യു സാമുവലിനെ പുറത്താക്കി. പിന്നീട് 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ നരേന്ദ്രമോദിക്ക് ഓശാന പാടി മാത്യു സാമുവല്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.”- കുമാര്‍ ചെല്ലപ്പന്‍ വിശദീകരിക്കുന്നു.

വാസ്തവത്തില്‍ ആസ്ത്രേല്യയുമായി വന്‍ കരാറുകള്‍ ആണ് മോദി ഒപ്പുവെച്ചത്. അതില്‍ പ്രധാനം ഇന്ത്യയ്‌ക്ക് യുറേനിയം നല്‍കാമെന്ന് കരാറാണ്. ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയക്ടറുകള്‍ക്ക് ആവശ്യമായ യുറേനിയം നല്‍കാമെന്ന കരാറിലാണ് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ഒപ്പിട്ടത്. യുറേനിയം ധാരാളമായി ഉള്ള രാജ്യമാണ് ആസ്ത്രേല്യ. ആസ്ത്രേല്യയുടെ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടത്താമെന്നും സമ്മതിച്ചിരിക്കുകയാണ്.

Recent Posts