Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:കാപ്പാ കേസില്‍ കുരുക്കി ജയിലിലാക്കിയ കോര്‍പ്പറേഷനിലെ വാഴോട്ടുകോണത്ത് നിന്നുളള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ പുനഃപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വി വി രാജേഷ്. തെരഞ്ഞെടുക്കപ്പെട്ട 101 കൗണ്‍സിലര്‍മാരില്‍ ആരും അയോഗ്യരാകില്ല. അഞ്ച് വര്‍ഷവും ബി ജെ പി ഭരിക്കും.കൗണ്‍സിലര്‍ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായിട്ടുള്ള കോടതി നിലപാടുകള്‍ ഉള്ളതിനാലാണ് ആരോഗ്യകരമായിട്ടുള്ള ഇത്തരം വിധികള്‍ ഉണ്ടാകുന്നതെന്ന് വി വി രാജേഷ് പറഞ്ഞു.

കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തും. അതിനായി ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.കൗണ്‍സില്‍ യോഗത്തില്‍ ഒപ്പ് വച്ചില്ലെങ്കിലും ആര്‍ക്കും അയോഗ്യത ഉണ്ടാകില്ല- മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 11 മണിയ്‌ക്ക് വിയ്യൂര്‍ ജയിലില്‍ വച്ചാണ് ആര്‍. സുഗതന്റെ പുനഃപ്രതിജ്ഞ. ചടങ്ങില്‍ അംഗീകൃത മാധ്യമപ്രര്‍ത്തകര്‍ക്ക് പ്രവേശനാനുമതി ഉണ്ട്.മേയര്‍ക്കും ഏതാനും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്.ജനാധിപത്യത്തിന്റെ സംരക്ഷണം കോടതിയുടെ കടമയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്‌ക്കെടുക്കാം.

Recent Posts