ശ്രീനഗർ: ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് എംഎൽഎ ബിജെപിയിലേക്ക് മാറുന്നോ? നാഷണൽ കോൺഫ്രൻസ് പാർട്ടിയിൽ, കേന്ദ്ര സർക്കാരും പ്രധാനമന്ത്രി മോദിയും ജമ്മു കശ്മീരിന്റെ രക്ഷയ്‌ക്ക നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാത്തതിന് എൻസിപി നേതാവും മുഖ്യമന്ത്രിയുമായ ഒമർ ഫറുഖ് അബ്ദുള്ളയോട് വിയോജിപ്പ് വളരുന്നുണ്ട്. ഇത് പലരും പ്രകടിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഒമർ അബ്ദുള്ളതന്നെയാണ് ഈ വിവരം പരസ്യമായി പറഞ്ഞത്. എന്നാൽ ബിജെപിക്കാർ എൻസി എംഎൽഎയെ ‘വശീകരിക്കാൻ’ ശ്രമിക്കുന്നുവെന്നായിരുന്നു പ്രസ്താവന. ഇതിനെതിരേ ബിജെപി ശക്തമായി പ്രതികരിച്ചു.
എൻസി എംഎൽഎയെ വശീകരിക്കാൻ ബിജെപി ഭാരവാഹി പണം വാഗ്ദാനം ചെയ്തുവെന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരസ്യ ആരോപണം നടത്തിയത്. ഇതിനെതിരെ ജമ്മു കശ്മീർ ബിജെപി രൂക്ഷമായാണ് പ്രതികരിച്ചത്.
പ്രസ്താവന അടിസ്ഥാനരഹിതവും ഉത്തരവാദിത്വമില്ലാത്തതും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മീഡിയ ഇൻചാർജ് ഡോ. പർദീപ് മഹോത്ര, വക്താവ് ഡോ. ഹരി ദത്ത് ശിശു എന്നിവർക്കൊപ്പം ജമ്മുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവും ഉദംപൂർ ഈസ്റ്റ് എംഎൽഎയുമായ അഡ്വ. ആർ.എസ്. പഠാനിയയാണ് ഇക്കാര്യം പറഞ്ഞത്.
ഒമർ അബ്ദുള്ള നിരുപാധികമായി പരസ്യമായി മാപ്പ് പറയുകയും തന്റെ ആരോപണം സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഉപയോഗിച്ച് തെളിയിക്കുകയും ചെയ്തില്ലെങ്കിൽ ഉചിതമായ ക്രിമിനൽ നടപടികളും മറ്റ് നിയമ നടപടികളും സ്വീകരിക്കാൻ ബിജെപി നിർബന്ധിതമാകുമെന്ന് ആർ.എസ്. പഠാനിയ പറഞ്ഞു.
ഒരു എംഎൽഎയ്‌ക്ക് കൈക്കൂലി നൽകാൻ ഇത്രയും ഗുരുതരമായ ശ്രമം നടന്നിട്ടുണ്ടെങ്കിൽ, ആരോപണവിധേയനായ വ്യക്തിയോ മുഖ്യമന്ത്രിയോ ഇക്കാര്യം ജമ്മു കശ്മീർ പോലീസിനോ, അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്കോ, മറ്റേതെങ്കിലും കഴിവുള്ള അന്വേഷണ ഏജൻസിക്കോ റിപ്പോർട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പത്താനിയ ചോദിച്ചു. അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ ആവശ്യപ്പെട്ടു. ഏത് ബിജെപി ഭാരവാഹിയാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്? ഏത് എൻസി നിയമസഭാംഗത്തെയാണ് സമീപിച്ചത്?
അവർ ചോദിച്ചു.
ഒമർ പറഞ്ഞത് ഇതാണ്
പണത്തിന്റെയും വ്യാജ വാഗ്ദാനങ്ങളുടെയും സഹായത്തോടെ നാഷണൽ കോൺഫറൻസിൽ പിളർപ്പ് സൃഷ്ടിച്ച് തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ‘കുങ്കുമപ്പക്ഷി’ ശ്രമിക്കുകയാണെന്നാണ് ഒമർ അബ്ദുള്ള ആരോപിച്ചത്.
ഹസ്രത്ബാലിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ജമ്മുവിൽ നിന്നുള്ള പാർട്ടി നിയമസഭാംഗങ്ങളിൽ ഒരാൾക്ക് 20-30 കോടി രൂപയും മന്ത്രിസ്ഥാനവും സംസ്ഥാന പദവി വാഗ്ദാനം ചെയ്തതായും ആരോപിച്ചു. നാഷണൽ കോൺഫറൻസിനെ ദുർബലപ്പെടുത്തുക എന്നതാണ് ഇത്തരം ശ്രമങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ പാർട്ടി രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി എൻസി ജൂലൈ 20 ന് ജന്തർ മന്തറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന പ്രതിഷേധത്തിന് ദിവസങ്ങൾക്ക് ഈ ആരോപണം.
















