തിരുവനന്തപുരം: 1970 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തില്‍ 14 തവണ മികച്ച ഗായികയ്‌ക്കുള്ള മലയാളത്തിലെ സംസ്ഥാന പുരസ്കാരം നേടിയ ഗായികയാണ് എസ്. ജാനിക. ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായിക ഇല്ല എന്നതാണ് സത്യം.
1970ല്‍ സ്ത്രീ എന്ന സിനിമയിലെ ആലാപനത്തിനായിരുന്നു മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം.ചന്ദ്രകാന്തം (1974), ആലിംഗനം (1976), മദനോത്സവം (1977), തകര (1979), എന്നിങ്ങനെ അവാര്‍ഡ് നേടി. പക്ഷെ 1980ല്‍ നേടിയ അവാര്‍ഡ് വേറിട്ട് നില്‍ക്കുന്നു. മലയാളത്തിലെ ചലച്ചിത്ര ഗാനഭാവുകത്വം മാറ്റിമറിച്ച മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പാടിയ ഗാനമായിരുന്നു ആ വര്‍ഷം അവാര്‍ഡ് നേടിയത്. മഞ്ഞണിക്കൊമ്പില്‍ എന്ന് തുടങ്ങുന്ന ഈ ഗാനം കേരളമാകെ അലയടിച്ച ഗാനമായിരുന്നു. ആ കാലങ്ങളിലാണ് ടേപ് റിക്കാഡും കാസെറ്റുമെല്ലാം കേരളത്തില്‍ തരംഗമായി മാറിയത്. സംഗീതം ജെറി അമല്‍ദേവ് സംഗീത ചെയ്ത ഈ ഗാനം രചിച്ചത് ബിച്ചു തിരുമല.
അണിയാത്ത വളകള്‍ (1980) ചാമരം എന്ന ഭരതന്‍ സിനിമയിലെ ഗാനവും അനശ്വരമായിരുന്നു. ജാനകി പാടിയ പ്രണയഗാനം. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത, പൂവച്ചല്‍ ഖാദര്‍ രചിച്ച നാഥാ നീ വരു കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം അന്ന് കേരളത്തിലെ തരംഗമായിരുന്നു.
1981ല്‍ ഓപ്പോള്‍ എന്ന സിനിമയിലെ ഗാനത്തിന് സംസ്ഥാന പുരസ്കാരം മാത്രമല്ല, ദേശീയ പുരസ്കാരവും ലഭിച്ചു. ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനമായിരുന്നു ഈ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. 1983ല്‍ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലെ ഗാനത്തിന് പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കര് രചിച്ച ഗോപികേ നിന്‍ വിരല്‍ എന്ന് തുടങ്ങുന്ന ഗാനം ജോണ്‍ സണ്‍ മാഷുടെ വരവറിയിച്ച ഗാനമായിരുന്നു.
1984ല്‍ കാണാമറയത്ത് എന്ന സിനിമയിലെ ഗാനത്തിലും സംസ്ഥാന പുരസ്കാരം ലഭിച്ചു. കാണാമറയത്ത് എന്ന സിനിമയിലെ ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം ചെയ്ത കസ്തൂരി മാന്‍ കുരുന്നേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. ഈ സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ച വിവിധ ഗാനങ്ങളില്‍ പ്രണയവും വിരഹവും ഭക്തിയും എല്ലാം കലര്‍ന്നിരുന്നു.
സംസ്ഥാനപുരസ്കാരങ്ങള്‍ നേടിയ ജാനകിയുടെ ചില ഗാനങ്ങള്‍ കേള്‍ക്കാം:
ഗോപികേ നിന്‍ വിരല്‍..ജോണ്‍സണ്‍ മാഷുടെ സംഗീതം, കാവാലത്തിന്റെ വരികള്‍
ചാമരം എന്ന സിനിമയിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കാന്‍ എന്ന ഗാനം രചന പൂവച്ചല്‍ ഖാദര്‍, സംഗീതം എം.ജി. രാധാകൃഷ്ണന്‍
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ…എന്ന മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന സിനിമിയിലെ ഗാനം. സംഗീതം ജെറി അമല്‍ദേവ്, രചന ബിച്ചു തിരുമല
















