ന്യൂദല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ സംഭാവനാമോഷണത്തില്‍ ഇതുവരെയും ഒരക്ഷരം മിണ്ടാതെയുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ ദുരൂഹത. അദ്ദേഹത്തിന് ഈ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നിലെ ഗൂഢാലോനചകളെക്കുറിച്ച് അറിയാമായിരുന്നോ എന്ന ചോദ്യം ഒരു ഭാഗത്ത് ഉയരുന്നുണ്ട്.
അയോധ്യാക്ഷേത്രനിര്‍മ്മാണത്തെയും അതിലെ പ്രാണപ്രതിഷ്ഠയേയും അവഗണിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. വിമര്‍ശിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന ബോധ്യമാണ് രാഹുല്‍ ഗാന്ധിയുടെ മൗനത്തിന് പിന്നിലെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.
ഈ സംഭാവനമോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്രതി ടിനു യാദവും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ ഈ മോഷണക്കാലത്ത് നടത്തിയ 983 ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത് പ്രതിപക്ഷത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്. എന്താണ് ഇവര്‍ തമ്മിലുള്ള ഫോണ്‍സംഭാഷണത്തിലെന്നത് പ്രതിപക്ഷ പാര്‍ട്ടികളെയും അഖിലേഷ് യാദവിനെത്തന്നെയും പ്രതിക്കൂട്ടിലാക്കുന്നു. അതിനാല്‍ അഖിലേഷ് യാദവിനെതിരെ എന്തെങ്കിലും പുറത്തുവന്നാല്‍ അത് പ്രതിപക്ഷത്തിനാകെ നാണക്കേടാകും എന്ന ബോധ്യമാണോ രാഹുല്‍ ഗാന്ധിയെ തടയുന്നത് എന്നും കരുതപ്പെടുന്നു.
ഹിന്ദൂസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന് പങ്കുണ്ടോ? ഇത് ഡീപ് സ്റ്റേറ്റ് അജണ്ടയോ?
ഹിന്ദുക്കളെ ഹിന്ദുക്ഷേത്രത്തിനും ആര്‍എസ്എസിനും എതിരെ തിരിക്കാന്‍ അമേരിക്കന്‍ ശതകോടീശ്വരനും ഇന്ത്യയില്‍ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന ജോര്‍ജ്ജ് സോറോസിന് ഒരു സംഘടനയുണ്ട്. അതിന്റെ പേരാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights). മറ്റ് രാജ്യങ്ങളിലെ അനിഷ്ടമുള്ള സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ സമാന്തര അധികാരവ്യവസ്ഥയായ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്. ഇന്ത്യയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരിയായ സുനിത വിശ്വനാഥാണ്. ഇന്ത്യയില്‍ നടപ്പാക്കേണ്ട ടൂള്‍കിറ്റുകള്‍ തേടി രാഹുല്‍ ഗാന്ധി അമേരിക്കയില്‍ എത്തുമ്പോള്‍ പ്രധാന കൂടിക്കാഴ്ച നടത്തുന്നത് സുനിത വിശ്വനാഥുമായാണ്. അതില്‍ രാഹുല്‍ഗാന്ധിക്കൊപ്പം യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനി സോണിയാഗാന്ധിയുടെ വിശ്വസ്തനായ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന സംഘടനയുടെ ചുക്കാന്‍ പിടിക്കുന്ന സാം പിത്രോദയുമാണ്.
ഇന്ത്യയില്‍ ഇവര്‍ ഹൈന്ദവവിശ്വാസങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളിലെ പരിശുദ്ധിയും തകര്‍ക്കാന്‍ പല ഗൂഢപദ്ധതികളും തയ്യാറാക്കുന്നതായി ആരോപണമുണ്ട്. ഹിന്ദുമതപരിവര്‍ത്തന ലോബികളുമായി ആഴത്തില്‍ കൈകോര്‍ക്കുന്നവര്‍കൂടിയാണ് ജോര്‍ജ്ജ് സോറോസ്.കര്‍ണ്ണാടകയില്‍ ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (Hindus for Human Rights) അജണ്ടകള്‍ ആയിരുന്നു എന്ന ആരോപണം ശക്തമാണ്. അയോധ്യ രാമക്ഷേത്രത്തിനെതിരായ ആക്രമണവും ഇവരുടെ അജണ്ടയുടെ ഭാഗമായിരുന്നോ? ആര്‍എസ്എസിനെതിരെ കര്‍ണ്ണാടകയില്‍ പ്രിയാങ്ക് ഖാര്‍ഗെ നടത്തുന്ന കടന്നാക്രമണത്തിന് വേണ്ട ആശയങ്ങള്‍ തയ്യാറാക്കപ്പെടുന്നത് അമേരിക്കയിലെ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്ന സംഘടനയാണെന്നും ആരോപണമുണ്ട്.
ഈയിടെ ഗുജറാത്തില്‍ അക്ഷര്‍ ധാം ക്ഷേത്രം പണിതിരിക്കുന്നത് ദളിതരെ ചൂഷണം ചെയ്താണ് എന്ന കള്ളക്കഥ മെനഞ്ഞത് ഈ സംഘടനയുടെ പരീക്ഷണശാലയിലാണെന്ന് പറയപ്പെടുന്നു. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്നത് മണിക്കൂറിന് ഏകദേശം 100 രൂപ മാത്രമായിരുന്നു എന്നും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചതോടെ വര്‍ഷങ്ങളോളം സ്വന്തം കുടുംബത്തെ പോലും കാണാന്‍ കഴിയാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു ഈ തൊഴിലാളികള്‍ എന്നുമൊക്കെയുള്ള കള്ളക്കഥയുമായി ഇറങ്ങിയിരുന്നു. ഇതിനെ പ്രചരിപ്പിക്കാന്‍ ആയിരക്കണക്കിന് ജിഹാദി- ബിജെപി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സജീവമായുണ്ട്. ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ദ വൈര്‍, ദ ന്യൂസ് മിനിറ്റ് എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്‍കുന്ന മാധ്യമങ്ങളാണ്.
രാഹുലിന്റെ മൗനത്തെ വിമര്‍ശിച്ച് ഇന്ത്യാമുന്നണി
അതേ സമയം ഈ വിഷയത്തില്‍ ആഞ്ഞടിക്കേണ്ട പ്രതിപക്ഷനേതാവിന്റെ മൗനത്തിനെതിരെ കോണ്‍ഗ്രസിലും, ഇന്ത്യ സഖ്യത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ ചോദ്യങ്ങള്‍ ഉയർന്നു തുടങ്ങിയിട്ടുണ്ട്.ഇതുവരെ പ്രിയങ്കഗാന്ധിയും കെ.സി. വേണുഗോപാലും മാത്രമാണ് അയോധ്യ ക്ഷേത്രത്തിലെ സംഭാവനാമോഷണത്തെക്കുറിച്ചുള്ള കേസില്‍ പ്രതികരിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ മാധ്യമങ്ങളിലൂടെയോ രാഹുല്‍ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം, വിദേശപര്യടനത്തിലുള്ള രാഹുല്‍ മറ്റ് രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. അയോധ്യ വിഷയത്തില്‍ പാർലമെൻ്റില്‍ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം കർശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ ആവശ്യമുയർന്നിട്ടും പ്രതികരിക്കാതെയുള്ള രാഹുലിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അയോധ്യ ക്ഷേത്രത്തിലെ സംഭാവനാമോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം ഒരു റിപ്പോര്‍ട്ട് തിങ്കളാഴ്ച സർക്കാരിന് നല്‍കിയേക്കും.ജൂലായ് 22നാണ് പ്രധാന റിപ്പോര്‍ട്ട് പുറത്തുവരിക. ട്രസ്റ്റിന്റെ കണക്കുകള്‍ എസ്‌ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. അയോധ്യ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി തന്റെ സ്ഥാനം രാജിവെച്ചു. ഇദ്ദേഹം ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ല. പക്ഷെ അദ്ദേഹം നിയമിച്ച ആളുകള്‍ പണത്തിന് വേണ്ടിയാണോ അതോ ഏതെങ്കിലും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണോ ഈ മോഷണം നടത്തിയത് എന്ന കാര്യം അറിയേണ്ടതുണ്ട്.
















