തിരുവനന്തപുരം : തന്നെ പുറത്താക്കാനോ, കൗൺസിലർ സുഗതനെ തടയാനോ പ്രതിപക്ഷം വിചാരിച്ചാൽ സാധിക്കില്ലെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് . സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാലു കാര്യങ്ങൾക്കാണ് ഭരണസമിതി ഇപ്പോൾ പ്രാധാന്യം നൽകുന്നത് തെരുവ് നായ ശല്യം, ഇറിഗേഷൻ പദ്ധതികൾ ,വേസ്റ്റ് മാനേജ്മെന്റ്, മെഡിക്കൽ ടൂറിസം അടക്കമുള്ളവ പ്രൊമോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഇവയ്‌ക്കാണ് ഇപ്പോൾ പ്രാധാന്യം. വിമർശനം ആകാം . ആർക്കും വിമർശിക്കാം ,പക്ഷെ അതിന് സഭ്യത വേണം.
ഓട് പൊളിച്ചു വന്ന് മേയറായ ആളല്ല ഞാൻ . സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി. ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള ഒരു ശേഷിയാണ് സംഘപ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. ഏത് ഇല്ലായ്‌മയിലും ലക്ഷ്യത്തിലേയ്‌ക്ക് കുതിക്കാനുള്ള ഉൾക്കരുത്ത് നമുക്ക് ലഭിക്കും. ചെറിയ ചെറിയ കാര്യങ്ങളെ പോലും നിരീക്ഷിക്കാനുള്ള പാടവം നമുക്ക് ഉണ്ടാകും. പേപ്പർ വിരിച്ച് ഈ കോർപ്പറേഷൻ ഹാളിൽ കിടന്നവരാണ് ഞങ്ങൾ.
5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുമായി അധികാരത്തിൽ വന്ന ഞങ്ങളെ ഒരു അവിശ്വാസം കാട്ടി വിരട്ടാൻ നോക്കേണ്ട. ഇത് ഇപ്പോൾ താമസിച്ചു പോയി എന്നാണ് എനിക്ക് തോന്നുന്നത് “ എന്നും വി വി രാജേഷ് പറഞ്ഞു.















