Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപം സംബന്ധിച്ച ദേശാഭിമാനി വാര്‍ത്ത തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണം.

വാര്‍ത്ത പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അദാനി ഓഹരി കൈമാറ്റത്തില്‍ വി ഡി സതീശന്‍ കള്ളക്കള്ളി തുടരുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപണമുന്നയിച്ചു.

സ്വിട്‌സര്‍ലന്‍ഡ് ആസ്ഥാനമായ എം എസ് സി കമ്പനി വിഴിഞ്ഞം തുറമുഖത്ത് 13000 കോടി രൂപ നിക്ഷേപിക്കുന്നതിനെ സ്വാഗതം ചെയ്യുന്ന വാര്‍ത്തയാണ് ആദ്യം ദേശാഭിമാനി നല്‍കിയത്.വിഴിഞ്ഞത്തിന്റെ വികസനത്തിന് ഇത് സഹായകമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ പിന്നീട് രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇതില്‍ നിന്ന് മലക്കം മറിയുകയായിരുന്നു.ഓഹരിക്കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
ഇപ്പോള്‍ വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്ന സി പി എമ്മിനെ ദേശാഭിമാനി വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അറിവോടെ ആണ് ഓഹരികൈമാറ്റം എന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പറഞ്ഞത്.പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത വന്നത് ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ധാരണ മാത്രമാണ് ഉളളതെന്ന് അദാനി കമ്പനി പിന്നീട് അറിയിച്ചു.സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഓഹരി കൈമാറ്റം നടപ്പാക്കുവെന്നും വ്യക്തമാക്കി.

 

 

 

Recent Posts