Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ നെടുമങ്ങാട് കോടതി വ്യാഴാഴ്ച വിധി പറയും.ജുഡീഷ്യല്‍ റിമാന്‍ഡില്‍ ഇളവ് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദമുന്നയിച്ചിട്ടുളളത്.

സി പി എം കൗണ്‍സിലര്‍ എസ് പി ദീപക് നല്‍കിയ കേസില്‍ , അവരവരുടെ ഇഷ്ടദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുളള ബി ജെ പിയുടെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. നാലാഴ്ചയ്‌ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടത് പ്രകാരം 19 പേരും വിധി വന്ന ദിവസം തന്നെ ഈശ്വര നാമത്തില്‍ സത്യപ്രജ്ഞ ചെയ്തു.എന്നാല്‍ കാപ്പ കേസില്‍ കുടുക്കി വിയ്യൂര്‍ ജയിലില്‍ അടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.രാഷ്‌ട്രീയ പ്രേരിതമായി കളളക്കേസുകളില്‍ പെടുത്തുക ആയിരുന്നു സുഗതനെ.നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പി നേതൃത്വത്തിലുളള കോര്‍പ്പറേഷന്‍ ഭരണം അട്ടിമറിക്കാനാണ് സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

ഹൈന്ദവ വിശ്വാസങ്ങളോടുളള സി പി എം അസഹിഷ്ണുതയാണ് എസ് പി ദീപകിന്റെ പരാതിക്ക് പിന്നിലെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളുണ്ടായിരുന്നു.ഇതര മതവിശ്വാസങ്ങളോട് ഈ സമീപനം സ്വീകരിക്കാത്ത സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് ഇത് തുറന്നുകാട്ടുന്നതെന്നും ആരോപണമുണ്ട്.

Recent Posts