
കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
ബെംഗളൂരു ; താൻ മന്ത്രിയായിരിക്കുമ്പോൾ, ആർഎസ്‌എസ് റൂട്ട് മാർച്ചുകൾക്ക് മുൻകൂർ ഭരണാനുമതി ആവശ്യമാണെന്ന കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസം .
സാധാരണ ഗതിയിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ചും പരിപാടികളും എല്ലാം മുൻകൂട്ടി അനുമതി വാങ്ങിയിട്ടേ നടത്താറുള്ളൂ. അങ്ങനെയിരിക്കെ ഇത് എടുത്തു പറയണമെങ്കിൽ ഒന്നുകിൽ ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് യാതൊരു വിവരവും ഇല്ല എന്നതാണ് തെളിയിക്കുന്നതെന്നാണ് ട്രോളുകൾ. മുൻപ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനും ആർ എസ് എസിന്റെ റൂട്ട് മാർച്ച് തടയാൻ തന്നാലാവുന്ന ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിലൊക്കെ കോടതി തന്നെ ഇടപെട്ട് ആർ എസ് എസിന് അനുമതി നൽകുകയും സ്റ്റാലിന് അത് തിരിച്ചടിയാകുകയും ചെയ്തിരുന്നു.സംഘത്തെ പൂട്ടാൻ നോക്കിയ സ്റ്റാലിൻ ഇന്ന് എവിടെയാണെന്നാണ് ചോദ്യം.
നിലവിൽ പ്രിയങ്ക് ഖാർഗെ ആർ എസ് എസിനെ ലക്ഷ്യം വച്ച് നടത്തുന്ന നീക്കങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്. ആർ എസ് എസിന്റെ പൊതു പരിപാടികൾ എല്ലാം രാജ്യത്തെ നിയമം അനുസരിച്ചു തന്നെ ആണ് നടത്തുന്നത് . ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി അത് അറിയാത്ത രീതിയിൽ സംസാരിക്കുന്നത് അജ്ഞത കൊണ്ടാണോയെന്നാണ് പലരും ചോദിക്കുന്നത്.