
ലക്നൗ : ടെന്റടിച്ച് പ്രാർത്ഥനായോഗങ്ങളും, മതപരിവർത്തനവും നടത്തിയ ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പിടികൂടി യുപി പൊലീസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. റാഷിദ് എന്ന ‘ക്രിപ്റ്റോ-ക്രിസ്ത്യാനി’യും കൂട്ടാളികളുമാണ് ടെന്റ് അടിച്ച് താമസിച്ച് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. 50,000 മുതൽ 60,000 രൂപ വരെ വാഗ്ദാനം ചെയ്ത് 200 ഓളം പേരെ ഇവർ മതം മാറ്റി.
സംഭവത്തെ കുറിച്ചറിഞ്ഞ് ബജ്‌റംഗ്ദൾ പ്രവർത്തകരും ഒപ്പം പോലീസും സ്ഥലത്തെത്തി 12 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, മൂന്ന് ബൈബിളുകളും നിരവധി തിരിച്ചറിയൽ കാർഡുകളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. 2021 ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5(1) പ്രകാരം 14 പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. റാഷിദ്, മനീഷ്, സഞ്ജീവ്, സംഗീത, പൂജ, മോനു, ആഷു, ചാന്ദ്‌നി, സരിത, അമ്രീഷ്, കാർത്തിക്, കനക്, ശീഷ്പാൽ, പ്രവീൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.