ആയിരക്കണക്കിന് രൂപ വിലവരുന്ന ചാവേർ ഡ്രോണുകൾക്ക് കോടിക്കണക്കിന് രൂപയുടെ ടാങ്കുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരു നിമിഷം കൊണ്ട് തകർക്കാൻ കഴിയുമെന്ന് ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതിർത്തിക്കപ്പുറത്ത് ഇരിക്കുന്ന പാകിസ്ഥാൻ, ഈ “വിലകുറഞ്ഞ ഡ്രോൺ ജിഹാദ്” ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ വലിയ ഗൂഢാലോചനകൾ നടത്താമെന്നാണ് സ്വപ്നം കാണുന്നത് . എന്നാൽ, ഒരു വെടിയുണ്ട പോലും പൊട്ടാതെ ശത്രുവിന്റെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിനുള്ള ഭയാനകമായ ആയുധമാണിപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത്.ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്ന ഈ തദ്ദേശീയ ആന്റി-യുഎവി ഇലക്ട്രോണിക് വാർഫെയർ (ആന്റി-യുഎവി ഇഡബ്ല്യു) സംവിധാനത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പച്ചക്കൊടി കാണിച്ച് കഴിഞ്ഞു.
ഈ ആയുധത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വെടിമരുന്നോ വിലകൂടിയ മിസൈലുകളുടെ ചെലവോ ആവശ്യമില്ല എന്നതാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ, പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ, പാകിസ്ഥാൻ എത്ര തന്ത്രങ്ങൾ പയറ്റിയാലും അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകളുടെ ഒരു മുഴുവൻ സൈന്യത്തെയും അയച്ചാലും, ‘ആകാശ് തരംഗിന്റെ’ അദൃശ്യ രശ്മികൾ ആകാശത്ത് അവരെ വേട്ടയാടും.
ഈ സിസ്റ്റത്തിൽ 3D റഡാർ, റേഡിയോ ഫ്രീക്വൻസി (RF) സ്കാനറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് ക്യാമറകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ ചെറിയ (മൈക്രോ, നാനോ) ശത്രു ഡ്രോണുകളെ നിരവധി കിലോമീറ്ററുകൾ അകലെ നിന്ന് ട്രാക്ക് ചെയ്യാൻ ഇതിന് കഴിയും.വരും വർഷങ്ങളിൽ അതിർത്തിയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഈ അദൃശ്യ ആയുധം വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രകാശവേഗത്തിൽ പ്രവർത്തിക്കുന്ന ഈ തദ്ദേശീയ സാങ്കേതികവിദ്യ, ശത്രു ഡ്രോണുകൾ അവയുടെ മാരകമായ റേഡിയോ ഫ്രീക്വൻസി പുറപ്പെടുവിച്ചാലുടൻ അവയെ തകർക്കും . ഇത് വെറുമൊരു പ്രതിരോധ സംവിധാനമല്ല, മറിച്ച് അതിർത്തിയിൽ ശത്രുക്കളുടെ ധാർഷ്ട്യത്തെ തകർക്കാൻ കഴിവുള്ള ഇന്ത്യയുടെ ഡിജിറ്റൽ കവചമാണ്.
















