
ന്യൂഡൽഹി : 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഏകദേശം 311 ദശലക്ഷം (31.1 കോടി) ആകുമെന്ന് പ്യൂ റിസർച്ച് സെന്റർ . ഇതോടെ ഇന്തോനേഷ്യയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയിലെ ജനസംഖ്യയുടെ 18.4% മുസ്ലീങ്ങളായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്നത്തെ 14–15% ൽ നിന്ന് ഇത് വർദ്ധിക്കും, അതേസമയം ഹിന്ദുക്കളുടെ വിഹിതം ഏകദേശം 79% ൽ നിന്ന് 76–77% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഫെർട്ടിലിറ്റി നിരക്കിലും ആയുർദൈർഘ്യത്തിലുമുള്ള വ്യത്യാസങ്ങളാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. അതേസമയം 2050 വരെ ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളായിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
. ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ മുസ്ലീങ്ങളുടെ പങ്ക് 2011 ൽ 14.2 ശതമാനമായിരുന്നു. നിന്ന് 2050 ആകുമ്പോഴേക്കും ഏകദേശം 18.4 ശതമാനമായി ഉയരും.