കൊച്ചി: അങ്ങിനെ അമ്മ പ്രസിഡന്‍റായിരുന്ന നടി ശ്വേതാമേനോനെ സംഘിയാക്കി എതിര്‍ഗ്രൂപ്പിലെ നടി മാലാ പാര്‍വ്വതി. ശ്വേതാമേനോന്‍ സംഘിയല്ലെന്നും കോണ്‍ഗ്രസ് അനുഭാവിയുള്ള വ്യക്തിമാത്രമാണെന്ന് കഴിഞ്ഞ ദിവസം ഹിമവല്‍ ഭദ്രാനന്ദ സൂചിപ്പിച്ചിരുന്നു. ശ്വേതാമേനോന് മോദിയോട് ആരാധനയുണ്ടെന്നും അല്ലാതെ അവര്‍ സംഘപരിവാര്‍ അല്ലെന്നും ബിജെപി നേതാവ് എസ്. സുരേഷും വ്യക്തമാക്കിയിരുന്നു.
ശ്വേത അൻസിബയെ വർഗീയവാദിയാക്കാൻ ശ്രമിച്ചെന്നും അൻസിബയ്‌ക്കെതിരെ മതംമാറ്റ ആരോപണം ഉയർത്തിയെന്നുമാണ് നടി മാലാ പാർവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. .ഇതുവരെ അന്‍സിബ ടിനി ടോമിനെതിരെ ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ മാലാ പാര്‍വ്വതി ശ്വേതാമേനോനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പക്ഷെ മാലാ പാര്‍വ്വതി തെളിവുകള്‍ നിരത്താതെയാണ് ഈ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
അൻസിബ നാല് പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ശ്വേത ഉയർത്തി. ഇത് ഞാൻ പറയുന്നത് ഇന്ന് രമേശ് പിഷാരടിയുടെ ഒരു ഫോണ്‍ സംഭാഷണം ഒരു അജണ്ടയോടുകൂടി അവർ പുറത്തുവിട്ടതിന് ശേഷം അവർക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ്. ഒരാള്‍ കൂടി ആ കോണ്‍കോളില്‍ ഉണ്ടായിരുന്നു എന്നുള്ള ധൈര്യത്തിലാണ് ഞാൻ ഇത് പറയുന്നത്.- മാലാ പാര്‍വ്വതി ചൂണ്ടിക്കാട്ടി.
അൻസിബയുടെ വിഷയം പറയാൻ ഞാൻ വിളിച്ചപ്പോള്‍ ശ്വേത എന്നോട് പറഞ്ഞത് അവർ നാലുപേരെ മതം മാറ്റാൻ നോക്കി എന്നാണ്. ശ്വേത അങ്ങനെ സംസാരിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോള്‍ ചില തട്ടിമുട്ട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ തർക്കം ഉണ്ടാവുകയും ചെയ്തു. ഞാൻ പറഞ്ഞു ഇതൊരു സാമൂഹ്യ വിഷയമാണ് ഇത് അമ്മയുടെ വിഷയമല്ല, ഇത് ഞാൻ പുറത്തു പറയും എന്ന്. ഇതിന് അവർ തന്ന മറുപടി എന്നാല്‍ ഇനി നിങ്ങള്‍ സിനിമയില്‍ ഉണ്ടാകില്ലെന്നാണ്.- മാലാ പാര്‍വ്വതി ആരോപിക്കുന്നു
















