Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

53 പേരുടെ മരണത്തിനിടയാക്കിയ 2020ലെ ദല്‍ഹി ദല്‍ഹി കലാപത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുഖ്യപ്രതികളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 06:30 pm IST
inIndia

ന്യൂദല്‍ഹി: 53 പേരുടെ മരണത്തിനിടയാക്കിയ 2020ലെ ദല്‍ഹി ദല്‍ഹി കലാപത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുഖ്യപ്രതികളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. ഇവരുടെ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് കോടതി അറിയിച്ചു. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ് പേയി ആണ് ജാമ്യാപേക്ഷ തള്ളിയത്. സ്ഥിരം ജാമ്യത്തിനാണ് ഇവര്‍ അപേക്ഷ നല്‍കിയത്.

2020നാണ് കലാപമുണ്ടായത്. ഇവര്‍ ജയിലിലടക്കപ്പെട്ട ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ പല ബെഞ്ചുകളില്‍ തുടര്‍ച്ചയായി ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തവണയും ഇതുവരെ എല്ലാ കോടതികളും ജാമ്യാപേക്ഷ തള്ളിയിട്ടും വീണ്ടും ഇപ്പോള്‍ ദല്‍ഹി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ദല്‍ഹിയിലെ കര്‍കര്‍ ഡൂമ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഒരു മാസമായി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് ശനിയാഴ്ച ജഡ്ജി ഈ ജാമ്യാപേക്ഷ തള്ളിയത്.

ഏറെക്കാലമായി കപില്‍ സിബലിന്റെയും അഭിഷേക് മനു സിംഘ് വിയുടെയും നേതൃത്വത്തില്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമം നടക്കുകയാണ്. ബിജെപി വിരുദ്ധ മാധ്യമഗ്രൂപ്പുകളും ഇവരുടെ ജാമ്യത്തിന് വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്‌ക്കുകയാണ്. ഒരു വര്‍ഷത്തിലധികമായി തീഹാര്‍ ജയിലില്‍ കിടക്കുന്ന ഇവരെ എത്രയും വേഗം വിട്ടയയ്‌ക്കണമെന്നും ജാമ്യമാണ് സ്വാഭാവിക നിയമപ്രക്രിയയെന്നും ജയില്‍ എന്നത് അപൂര്‍വ്വമാണെന്നുമുള്ള വിചിത്ര വാദമാണ് കപില്‍ സിബലും കൂട്ടരും ഉയര്‍ത്തുന്നത്.

സിമി ഭീകരവാദിയായ ഉമര്‍ഖാലിദിനെയാണ് ദല്‍ഹി കലാപത്തിന്റെ മുഖ്യആസൂത്രകനായി കണക്കാക്കുന്നത്. നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ മുതലായ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശത്ത് ചക്ക ജാം (മാര്‍ഗ്ഗതടസ്സമുണ്ടാക്കി വഴി തടയല്‍) ഉണ്ടാക്കാന്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഉമര്‍ഖാലിദിന്റെ കൂട്ടാളിയായ ഷര്‍ജീല്‍ ഇമാമും പ്രസംഗിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇക്കാര്യം പ്രസംഗിച്ചു എന്നും എന്നാല്‍ കലാപം ഉണ്ടാക്കാന്‍ പറഞ്ഞില്ല എന്നുമാണ് ഷര്‍ജില്‍ ഇമാം സുപ്രീംകോടതിക്ക് മറുപടി നല്‍കിയത്. പക്ഷെ ഇയാളുടെ പ്രസംഗത്തിന്റെ കോപ്പി കണ്ടെത്തിയിരുന്നു.

53 പേരുടെ ജീവനെടുത്ത വലിയൊരു കലാപമായിരുന്നു വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിങ്ങളിലൂടെ ആസൂത്രിതമായി ഹിന്ദുക്കളെ ലാക്കാക്കി നടത്തിയത്. ഇതേക്കുറിച്ച് ദല്‍ഹി പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. മൂന്ന് വര്‍ഷം നീളുന്നതായിരുന്നു അന്വേഷണം.പൊലീസ് മനപൂര്‍വ്വം മൂന്ന് വര്‍ഷത്തോളം കേസന്വേഷണം നീട്ടിക്കൊണ്ടുപോയെന്നും അവസാന കുറ്റപത്രം സമര്‍പ്പിച്ചത് 2024ലാണെന്നും അതിനാല്‍ പ്രതികളുടെ ജയില്‍വാസം നീണ്ടുപോയി എന്നുമാണ്. 2020ജനവരി 25 മുതല്‍ ഷര്‍ജീല്‍ ഇമാം പൊലീസ് കസ്റ്റഡിയിലാണെന്ന വാദമുയര്‍ത്തിയാണ് പ്രതിയെ രക്ഷിക്കാന്‍ കപില്‍ സിബലും മറ്റും ശ്രമിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില് ‍കഴിയുന്ന ദല്‍ഹികലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥിനേതാക്കളായിരുന്നു ഉമര്‍ഖാലിദും ഷെര്‍ജീല്‍ ഇമാമും. ഇവരെ യുഎപിഎ ചുമത്തിയാണ് ജയിലില്‍ അടച്ചിരുന്നത്. ഇവരുടെ കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് കാട്ടി സെപ്തംബര്‍ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയും സിദ്ധാര്‍ത്ഥ് ദാവെയും ചേര്‍ന്ന് ഇവരുടെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്തുകുറ്റം ചെയ്താലും ജാമ്യം എന്നതാണ് കോടതികളുടെ പതിവെന്നാണ് ഇവര്‍ വാദിക്കുന്നത്. വിചാരണ നീണ്ടുപോയതിനെയും ഇവര്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ 53 പേരുടെ ജീവനെടുത്ത ഹിന്ദുക്കള്‍ നേരെയുള്ള ഈ വര്‍ഗ്ഗീയ കലാപത്തില്‍ 751 എഫ് ഐ ആറുകളാണ് ഉള്ളത്. ഇത്രയും എടുത്തുവരുമ്പോള്‍ മൂന്ന് വര്‍ഷം പോകുക സ്വാഭാവികം. എന്നാല്‍ കുറ്റപത്രം നല്‍കല്‍ അകാരണമായി ദല്‍ഹി പൊലീസ് വൈകിച്ചുവെന്നാണ് കപില്‍ സിബല്‍ വാദിക്കുന്നത്.

Tags: delhi riotUAPADelhi Courtbail applicationLatest newsSharjeel Imamumar-khalid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.