India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

ഇതിനു പുറമെ വെനിസ്വേലയിൽ ഡ്യൂട്ടിക്കിടെ കപ്പലിൽ വെച്ച് ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ ശരീരത്തിൽ കൃത്രിമം കാണിച്ചതായും അവയവങ്ങൾ നീക്കം ചെയ്തതായും ആരോപിക്കപ്പെടുന്ന വിഷയം വെനിസ്വേലൻ സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി : സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ ശാസിച്ച് ഇന്ത്യൻ സർക്കാർ. സിന്ധു നദീജല കരാറിൽ ഇന്ത്യയുടെ നിലപാട് അതേപടി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി.

അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കും. സിന്ധു നദീജല കരാറിൽ കൂടുതൽ ചർച്ചകൾ നടത്താൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്നത് എന്നെന്നേക്കുമായി പൂർണ്ണമായും നിർത്തേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇതിനു പുറമെ വെനിസ്വേലയിൽ ഡ്യൂട്ടിക്കിടെ കപ്പലിൽ വെച്ച് ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ ശരീരത്തിൽ കൃത്രിമം കാണിച്ചതായും അവയവങ്ങൾ നീക്കം ചെയ്തതായും ആരോപിക്കപ്പെടുന്ന വിഷയം വെനിസ്വേലൻ സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഈ വിഷയത്തിൽ വേഗത്തിലും നിഷ്പക്ഷമായും അന്വേഷണം നടത്തണമെന്ന് ഇന്ത്യ വെനിസ്വേലൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Recent Posts