
കൊച്ചി : മുസ്ലിം സമൂഹത്തിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർവി ബാബുവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ് . ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കും അപമാനമായെന്ന് കാട്ടി പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്‍.വി ബാബു പറഞ്ഞിരുന്നു. ഇത് മുസ്ലീങ്ങൾക്ക് നാണക്കേടായെന്നാണ് കണ്ടുപിടുത്തം.
മുൻപ് കെ ടി ജലീൽ പറഞ്ഞ വാക്കുകൾ തന്നെയാണ് ആർ വി ബാബു ആവർത്തിച്ചത് എന്നതാണ് സത്യം . മലപ്പുറത്ത് നടന്ന ഒരു ഇഫ്താർ സംഗമത്തിൽ സംസാരിക്കവെ, മദ്രസകളിൽ പോയി പഠിക്കുന്ന കുട്ടികളിൽ ചിലർ ഇത്തരം ലഹരി കടത്തുകളിൽ ഉൾപ്പെടുന്നുണ്ടെന്നും, മതപഠനം ലഭിക്കാത്ത ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കാണ് കൂടുതൽ ധാർമ്മിക ഉത്തരവാദിത്തമുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണത്തോടുള്ള ആർത്തിയാണ് ആളുകളെ ലഹരി കടത്തിലേക്ക് നയിക്കുന്നതെന്നും, ഇതിനെതിരെ മുസ്ലീം സംഘടനകൾ ഇടപെടണമെന്നും ജലീൽ പറഞ്ഞിരുന്നു.
അന്ന് ജലീൽ പറഞ്ഞതിനെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായില്ല, . അതേ കാര്യം ഇന്ന് ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞപ്പോൾ മാത്രം എങ്ങനെ കേസെടുക്കാനാകുമെന്നും, അത് എങ്ങനെ കുറ്റമായി എന്നും ചോദ്യമുയരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്റെ സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയും ജലീൽ ചില പ്രസ്താവനകൾ നടത്തിയിരുന്നു.
ലീഗിന്റെ നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുകയാണെന്നും ഇതിന്റെ തെളിവാണ് പ്രാദേശിക നേതാക്കള്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണെന്നും ജലീൽ പറഞ്ഞിരുന്നു. ഇതൊന്നും അപമാനമായോ, അധിക്ഷേപമായോ എന്തുകൊണ്ട് തോന്നിയില്ല. ഇതരമതസ്ഥർ ഇക്കാര്യങ്ങൾ ഏറ്റുപറയുമ്പോൾ മാത്രം കേസ് കൊടുക്കാനുള്ള വ്യഗ്രത മതതീവ്രവാദത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ്.