മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ പൊന്നാനിയില്‍ എത്തിക്കുമെന്ന് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലി. പണ്ട് മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ച് ലക്ഷങ്ങള്‍ വരുന്ന സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച ഒരുത്തന്‍ തോറ്റ് തൊപ്പിയിട്ട് വീട്ടിലിരിപ്പുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.
മെസ്സിയെ മലപ്പുറത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അദ്ദേഹം തിരൂർ മണ്ഡലത്തിൽ നിന്നാണ് എൽഡിഎഫ് (CPI-M) സ്ഥാനാർത്ഥിയായി മത്സരിച്ച് 24,137 വോട്ടുകള്‍ക്കാണ് തോറ്റത്. മരം മുറി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥരില്‍ ഒരാളായ റോജി അഗസ്റ്റിനുമായി കൂട്ടുപിടിച്ചായിരുന്നു വി. അബ്ദുറഹിമാന്റെ മെസ്സിയെ കൊണ്ടുവരാനുള്ള പദ്ധതി ഒരുങ്ങിയത്.
മെസ്സിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിയും സംഘവും അന്ന് സ്പെയിന്‍ സന്ദര്‍ശിച്ചിരുന്നു.സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ പൊടിച്ചായിരുന്നു ഈ യാത്ര. മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം റോജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതതായി പറഞ്ഞിരുന്നെങ്കിലും സ്റ്റേഡിയത്തിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. സ്റ്റേഡിയത്തിന് മുന്നിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായും അന്ന് റോജി അഗസ്റ്റിനെതിരെ ആരോപണമുയര്‍ന്നിരുന്നു. അർജന്റീന ഫുട്ബോൾ ടീം ചതിച്ചെന്നും അവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു അന്ന് മന്ത്രിയായിരുന്ന അബ്ദുറഹിമാൻ പറഞ്ഞത്. പക്ഷെ കേസൊന്നും കൊടുത്തില്ല, അബ്ദുറഹിമാനെ ജനം നിലം തൊടീക്കാതെ തോല്‍പിച്ചു.
ഇപ്പോള്‍ മെസിയെ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി. പൊന്നാനിയിൽ സര്‍ക്കാര്‍ ചെലവില്‍ മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെ എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് സതീശന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് മെസ്സിയെ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.
















