തിരുവനന്തപുരം: എക്സാലോജിക്-സി.എം.ആർ.എൽ (CMRL) മാസപ്പടി വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണ പരിധിയിലേക്ക്. വീണ വിജയന്റെ അക്കൗണ്ടിലെത്തിയ പണം റിയാസിലേക്ക് എത്തിയിട്ടുണ്ടോ എന്നതടക്കം ഇ.ഡി പരിശോധിക്കുന്നു.
വീണ വിജയന്റെ അക്കൗണ്ടിൽ നിന്ന് നടന്ന പണമിടപാടുകളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും ഇതിനായി നിരീക്ഷിക്കുന്നുണ്ട്. നേരത്തെ കോടതിയുടെ അനുമതിയോടെ നടത്തിയ നടപടികളുടെ ഭാഗമായി, കോഴിക്കോട്ടെ റിയാസിന്റെ വീട്ടിൽ അടക്കം പരിശോധന നടന്നിരുന്നു. സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയ്‌ക്ക് ലഭിച്ച പണം പിന്നീട് ആരുടെയെല്ലാം അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നതും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.
സി.എം.ആര്‍.എല്ലും എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രധാനമായും 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു. 2020 ജൂണ്‍ 15-നാണ് വീണയും പി.എ. മുഹമ്മദ് റിയാസും വിവാഹിതരായത്. ഒരു ലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തില്‍ 2014-15 കാലയളവില്‍ വീണയുടെ പൂര്‍ണ ഉടമസ്ഥതയില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.
തുടര്‍ന്ന് 2017-19 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി ഗണ്യമായ വരുമാനം നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
















