Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : വ്യാജ ആധാർകാർഡുമായി കേരളത്തിൽ താമസിച്ച ബം​ഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. .കോഴിക്കോട് മാവൂരില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്.

ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), ഉപസില വില്ലേജ് സ്വദേശിയായ മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് അറസ്റ്റിലായത്. മാവൂർ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കൽപ്പള്ളിയിലെ കോട്ടേജിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃതമായി രാജ്യത്തേക്ക് അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തത്.

വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ നേടിയെടുത്തത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം തുടങ്ങി.20 ദിവസമേ ആയുള്ളൂ ഇവിടെ എത്തിയിട്ടെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

കല്‍പ്പള്ളിയില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ മലപ്പുറം എടവണ്ണപ്പാറയില്‍ താമസിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളുടെ ഫോണും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ജോലി നല്‍കിയവരെ കുറിച്ചും അന്വേഷണം ഉണ്ടാകും. കൽപ്പള്ളി സ്വദേശിയായ മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ പക്കൽ ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലെന്ന് പോലീസ് കണ്ടെത്തി

 

Recent Posts