India

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എറണാകുളം: ഈ ഒരു മാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിടികൂടിയത് വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന 16 ബംഗ്ലാദേശികളെ! സംസ്ഥാനത്തെ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പ്രത്യേക അന്വേഷണത്തിലാണ് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്. നേവൽ ഇന്റലിജൻസ് കൈമാറിയ രഹസ്യവിവരത്തെ തുടർന്നാണിത്. ഈയൊരു മാസത്തിനുള്ളിൽ കൊച്ചി നഗരത്തിൽ നിന്ന് 16 ബംഗ്ലാദേശികൾ അറസ്റ്റിലായി.

ഷിപിയാഡിൽ ജോലി ചെയ്യുന്നവരും ബംഗ്ലാദേശുകാരായ ചിലരും തൃപ്പൂണിത്തുറ എരൂർ കോഴിവെട്ടുവെളിയിലെ രണ്ട് വാടകവീടുകളിലായി ഉണ്ടെന്ന് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.അതിഥിത്തൊഴിലാളികൾ എന്ന വ്യാജേനയാണ് ബംഗ്ലാദേശികൾ കേരളത്തിലേക്ക് നുഴഞ്ഞുകയറിയത്. കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന യുകെ കപ്പലിൽ ‘ഐലവ് പാകിസ്ഥാൻ’ എന്ന് എഴുതിയ സംഭവത്തിലായിരുന്നു ഇന്റലിജൻസ് അന്വേഷണം.കപ്പലിന്റെ ഉരുക്ക് ഷീറ്റിലാണ് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഐലവ് പാകിസ്ഥാൻ എന്ന് ചെറുതായി എഴുതിയത്.

ദിവസവും 250 മുതൽ 300-ലധികം തൊഴിലാളികളാണ് കപ്പലിൽ പണിയെടുക്കുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലുള്ളവരാണ്. ഇവരിൽ ബംഗ്ലാദേശികളുണ്ടെന്ന സംശയത്തെ തുടർന്നാണ് നേവൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. പാക് അനുകൂല എഴുത്തിന് പിന്നിൽ ഇവരാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണം.

ബംഗാളിൽ ഭരണമാറ്റം വന്നതോടെ ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ സ്വന്തം നാട്ടിലേക്ക് പോയെങ്കിലും അവിടെ ചില കുറ്റകൃത്യങ്ങൾ ചെയ്ത ചിലർ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലേക്കും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന പോകുകയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണ് ഇവർ സുരക്ഷിതമായി കണക്കാക്കുന്നത്. കേരളം, തെലങ്കാന കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കെട്ടിട നിർമ്മാണ മേഖലകളിലും ഇവരുടെ സജീവ സാന്നിധ്യമുണ്ട്.

Recent Posts