
യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിൽ പൊതുപാതകളിലെ നിസ്ക്കാരം നിരോധിക്കാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങൾ ഇസ്ലാമാബാദിനെപ്പോലെയാകുമെന്ന് ഡാനിഷ് ഇമിഗ്രേഷൻ മന്ത്രി മോർട്ടൻ ബോഡ്‌സ്‌കോവ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈ നീക്കം . അത്തരം പ്രാർത്ഥനകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത സോഷ്യൽ ഡെമോക്രാറ്റിക് സർക്കാർ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അത്തരമൊരു നിരോധനം നടപ്പിലാക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർ നിയമപരമായ അവലോകനം പുനരാരംഭിക്കുമെന്ന് മന്ത്രി ബോഡ്‌സ്‌കോവ് ഡാനിഷ് വാർത്താ ഏജൻസിയായ ‘റിറ്റ്‌സൗ’വിനോട് പറഞ്ഞു. കർശനമായ ശബ്ദ നിയന്ത്രണങ്ങൾ കാരണം കോപ്പൻഹേഗൻ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ പുറത്തെ പ്രാർത്ഥനകൾ ഇതിനകം തന്നെ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഡാനിഷ് സർക്കാർ ഇപ്പോൾ കൂടുതൽ കർശനമായ വിലക്കുകൾ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളികളിൽ നിന്ന് ഒരു ദിവസം അഞ്ച് തവണ ആസാൻ പ്രക്ഷേപണം ചെയ്യാൻ ഡെൻമാർക്കിൽ അനുമതി ഇല്ലെന്ന് മന്ത്രി ബോഡ്‌സ്‌കോവ് പ്രസ്താവിച്ചു. “പ്രാർത്ഥനയ്‌ക്കുള്ള ആഹ്വാനത്തിന്റെ ശബ്ദം ഡാനിഷ് മേൽക്കൂരകളിൽ നിന്ന് കേൾക്കരുത്. ഡെൻമാർക്കിൽ ഇതിന് സ്ഥാനമില്ല, .”അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രാർത്ഥനകൾ നിരോധിക്കുന്നതിനെക്കുറിച്ച് ഡെൻമാർക്ക് പരിഗണിക്കുന്നത് ഇതാദ്യമല്ല . 2020 ലും 2025 ലും ഈ വിഷയം മുമ്പ് ചർച്ച ചെയ്തിരുന്നു, എന്നാൽ രാജ്യവ്യാപകമായി നിരോധനം നടപ്പിലാക്കിയിരുന്നില്ല.