ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള 36 റഫാല്‍ വിമാനങ്ങളും സേവനത്തിന് തയ്യാറാണെന്ന് കാണിക്കുന്ന രേഖ പുറത്ത്. ഇതോടെ ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്‌ക്ക് ഒന്നിലധികം റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്‌ക്ക് ഒന്നിലധികം റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഒരു തവണയല്ല, പല തവണ പാകിസ്ഥാനും യുഎസ് പ്രസിഡന്‍റ് ട്രംപും അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ കാറ്റില്‍ പറത്തുന്ന ഇന്ത്യന്‍ വ്യോമസേനയുടെ രേഖയാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ടത്. ഇതനുസരിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശം ആകെയുള്ള 36 റഫാൽ യുദ്ധവിമാനങ്ങൾക്കും ബ്രിഡ്ജ് പിന്തുണ തേടുന്ന ഇന്ത്യൻ വ്യോമസേനയുടെ (IAF) ഔദ്യോഗിക രേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കും അഞ്ച് മാസത്തെ ഇടക്കാല അറ്റകുറ്റപ്പണി നല്‍കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് ബ്രിഡ്ജ് പിന്തുണ തേടുന്ന രേഖ.
2016 സെപ്തംബര്‍ 23നാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. ഇതിന്റെ അറ്റകുറ്റപ്പണിയ്‌ക്ക് ഇന്ത്യന്‍ വ്യോമസേന ഫ്രഞ്ച് കമ്പനിയായ സഫ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 36 റഫാല്‍ വിമാനങ്ങള്‍ക്കും സാധാരണ നല്‍കിവരാറുള്ള അറ്റകുറ്റപ്പണി വേണമെന്ന് ആവശ്യപ്പെടുന്നതിനര്‍ത്ഥം. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശം 36 റഫാല്‍ വിമാനങ്ങളും ഉണ്ടെന്നതാണ്.
ഇതോടെയാണ് ഫ്രാന്‍സില്‍ നിന്നും വാങ്ങിയ , ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്‌ക്ക് ഒന്നിലധികം റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന പാകിസ്ഥാന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ പൊളിഞ്ഞുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ വ്യോമസേന 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കും അറ്റകുറ്റപ്പണികൾ, ലോജിസ്റ്റിക്സ്, സാങ്കേതിക പിന്തുണ എന്നിവ അഞ്ച് മാസത്തേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















