ന്യൂദല്‍ഹി: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ഉല്‍ക്കണ്ഠ രാഹുല്‍ ഗാന്ധിയ്‌ക്കോ മോദിയ്‌ക്കോ എന്ന കാര്യം ഇന്ത്യയാകെ ഞായറാഴ്ച തിരിച്ചറിഞ്ഞു. രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന വില്ലന്‍ ആരാണെന്നും രാജ്യത്തിന്റെ നായകന്‍ ആരാണെന്നും ഇന്ത്യയിലെ നീറ്റ് പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മനസ്സിലായി.
രാജ്യവ്യാപകമായി ഞായറാഴ്ചയാണ് നീറ്റ് പുനർ പരീക്ഷ നടന്നത്. ഉച്ചയ്‌ക്ക് 2:00 PM മുതല്‍ 5:15 PM വരെയാണ് പരീക്ഷാസമയം. കര്‍ണ്ണാടകയിലെ സീനിയർ കോൺഗ്രസ് നേതാവായ ബി.കെ. ഹരിപ്രസാദ് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങ് ഞായറാഴ്ച തന്നെ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് എന്തിനാണ്?ഒരു ലക്ഷത്തില്‍ അധികം പേര്‍ ബെംഗളൂരു നഗരത്തിലേക്ക് തള്ളിക്കയറി വരുന്ന ഈ ചടങ്ങ് ഒരു ദീവസം മുന്‍പോ ഒരു ദിവസം പിന്‍പോ ആക്കാമായിരുന്നില്ലേ? അങ്ങിനെയെങ്കില്‍ കര്‍ണ്ണാടകയില്‍ നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നോ? നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി്ക്ക് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ട് എന്ന് ഞായറാഴ്ച തെളിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചെമ്പ് തെളിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.
കെപിസിസിയുടെ നേതൃത്വത്തിൽ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു…പ്രവർത്തകരുമായി എത്തിയ 1,200-ലധികം ബസുകളും മറ്റ് നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും നഗരത്തിലേക്ക് ഒന്നിച്ച് പ്രവേശിച്ചതോടെ മല്ലേശ്വരം, പാലസ് റോഡ് അടക്കമുള്ള പ്രധാന റോഡുകളെല്ലാം പൂർണ്ണമായും സ്തംഭിച്ചു.
NEET പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ സാധിച്ചില്ല…
പരീക്ഷാ ഉദ്യോഗസ്ഥർ മാനുഷിക പരിഗണന നൽകി കുട്ടികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അവരുടെ ഒരു വർഷത്തെ കഠിനാധ്വാനം വെറുതെയായില്ല.വൈകിയെത്തിയ കുട്ടികൾ പ്രവേശനത്തിനായി കരഞ്ഞു വിളിക്കേണ്ടിവന്നു. ഇത് നീറ്റ് പരീക്ഷയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഗൂഢാലോചനയാണോ എന്നും സംശയം ഉയരുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ഉത്തരവാദിത്വമില്ലാത്ത നടപടിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ കോക്രോച്ച് ജനതാ പാര്‍ട്ടിക്കോ യാതൊരു കുഴപ്പവുമില്ല. ഇതേക്കുറിച്ച് ടിവി ചാനലുകളില്‍ പ്രൈം ടൈം ഡിബേറ്റില്ല.
അതേസമയം, ഞായറാഴ്ച ഉച്ചയ്‌ക്ക് 1.15-ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി എല്ലാം മുന്‍കൂട്ടി കണ്ട് തക്കതായ മുന്‍കരുതല്‍ എുത്തു. തന്റെ സുരക്ഷാ വാഹനവ്യൂഹം കാരണം NEET പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് പ്രധാനമന്ത്രി തീരുമാനിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് 45 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്. അതിനാല്‍ പ്രധാനമന്ത്രിക്കല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും കാര്യമായി പ്രശ്നം ഉണ്ടായില്ല. പരീക്ഷ ആരംഭിക്കുന്ന രണ്ട് മണി കഴിയും വരെ അദ്ദേഹം എയർപോർട്ടിൽ തന്നെ ഇരുന്നു.
രണ്ട് നേതാക്കളുടെ ജനങ്ങളോടുള്ള കരുതലാണ് ഞായറാഴ്ച ദൃശ്യമായത്.
















