കൊച്ചി: കടുത്ത ആഭ്യന്തര തർക്കങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ താരസംഘടനയായ ‘അമ്മ’യുടെ (AMMA) നിർണായക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംഘടനയുടെ പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വർഷം തികയുന്ന വേളയിലാണ് നാടകീയ നീക്കങ്ങളോടെ ഈ യോഗം നടക്കുന്നത്.
അടുത്തിടെയുണ്ടായ വിവാദങ്ങളും ആഭ്യന്തര ഭിന്നതകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. ഉണ്ണി ശിവപാൽ രാജിവെച്ച ട്രഷറർ സ്ഥാനത്തേക്കും, അൻസിബ ഹസ്സൻ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും ഇന്നത്തെ യോഗത്തിൽ നടക്കും. നടി അൻസിബ, മുൻ പ്രസിഡന്റ് മോഹൻലാൽ എന്നിവർക്ക് പുറമെ കേന്ദ്രമന്ത്രിയും സംഘടനയിലെ മുതിർന്ന അംഗവുമായ സുരേഷ് ഗോപിയും യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചനകൾ.
ഇതിനിടെ, സിനിമാ സംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍. ഇതിനായി അവിശ്വാസ പ്രമേയം തയ്യാറാക്കി. നേതൃത്വം അമ്മയ്‌ക്ക് അവമതിപ്പുണ്ടാക്കിയെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്നുമാണ് ഇവരുടെ ആവശ്യം.
അമ്മയ്‌ക്കെതിരെ സാമ്പത്തിക ദുരുപയോഗ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ജനറല്‍ ബോഡിയുടെ കണക്ക് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചില്ലെന്നാണ് ആരോപണം. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് പറഞ്ഞു തീര്‍ക്കാനായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു
















