റാഞ്ചി:വ്യാഴാഴ്ച നടന്ന ഝാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗത്തിന്റെ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി 28 വോട്ടുകൾക്ക് വിജയിച്ചു. അദ്ദേഹത്തിന് 30 വോട്ടുകൾ കിട്ടി. രണ്ടെണ്ണം അസാധുവായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും വിജയിക്കാൻ വേണ്ട കൃത്യം 28 വോട്ടുകൾ നേടി. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്‌ക്ക് 20 വോട്ടുകളേ കിട്ടിയുള്ളൂ, മഹാ ഗഠ്ബന്ധന് ഇത് (ഇൻഡി ബ്ലോക്ക്) വലിയ തിരിച്ചടിയാണെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ഘടകകക്ഷികൾ അംഗീകരിക്കാത്തതാണ് കാരണമെന്നും ബിജെപി വിശകലനം ചെയ്തു.
ഒരു വോട്ട് നിരസിക്കപ്പെട്ടതിനെത്തുടർന്ന് 30 വോട്ടുകൾക്ക് ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാനാർത്ഥി ബൈദ്യനാഥ് റാം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
‘ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് അഭിനന്ദനങ്ങൾ; അദ്ദേഹം ആകെ 28 വോട്ടുകൾ നേടി. ഇൻഡി സഖ്യ സ്ഥാനാർത്ഥിക്ക് 20 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ, മഹാസഖ്യം കനത്ത പരാജയം ഏറ്റുവാങ്ങി,എ ബിജെപി എംപി നിഷികാന്ത് ദുബെ എക്‌സി-ൽ പറഞ്ഞു.
ഝാർഖണ്ഡിൽ പരിമൾ നത്വാനിയുടെ വിജയത്തോടെ, ബിജെപി നയിക്കുന്ന എൻഡിഎയും മറ്റ് പങ്കാളികളും 153 ആയി. സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബരായ്‌ക്, കോയൽ മല്ലിക് എന്നിവരുൾപ്പെടെ നാല് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാർ രാജിവച്ചതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിൽ നാല് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അതിനാൽ, ഇപ്പോൾ രാജ്യസഭയുടെ ആകെ അംഗബലം 241 ആണ്.
















